Saturday, November 14, 2009

യദുക്രിഷ്ണന്‍ !!

ജനുവരി - ഫെബ്രുവരി മാസങളിലാണു ലോകപ്രശസ്തമായ ത്രിക്കൂര്‍ മഹാദേവ ക്ഷേത്രൊത്സവം . എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഗംഭീര പരിപാടികളാണു ഉത്സവത്തിനു ഉണ്ടാവുക.പാഞ്ചാരി മേളം, പഞ്ചവാദ്യം,തായമ്പക , പിന്നെ കുറെ സ്റ്റേജ് പരിപാടികളും ചെര്‍ന്നതാണു ഉത്സവം പേക്കേജ്. ത്രിക്കൂരിലെ സ്ത്രീജനങ്ങള്‍ ടി.വി. സീരിയലുകള്‍ ഉപേക്ഷിച്ച്  പടിക്കു പുറത്തിറങ്ങുന്ന ഒരു വര്‍ഷത്തിലെ 8 ദിവസങ്ങള്‍ .
പ്രായഭേദമനുസരിച്ചും , ഉദ്ദേശശുധി അനുസരിച്ചും , ഞങ്ങളുടെ ഉത്സവപറമ്പിലെ ജനവിഭാഗങ്ങളെ താഴെക്കണും വിധം തിരിക്കാം...
കുട്ടികള്‍  - അമ്പലപറമ്പില്‍ ഒളിചു കളിക്കുക, ബലൂണുകളും പൊക്കിപ്പിടിച്ച് ഓടി നടക്കുക, കത്തിച്ചു വച്ച ചിരാതുകള്‍ ചവിട്ടിപ്പൊട്ടിക്കുക, സ്റ്റേജിന്റെ കര്‍ട്ടന്‍ പൊക്കി നോക്കുക തുടങ്ങിയ കുരുത്തക്കെടുകള്‍ കാണിക്കുയാണു ഇവരുടെ മെയിന്‍ പരിപാടി .
യുവരക്തങ്ങള്‍ ( ആണ്‍ വിഭാഗം ) - ജിമ്മില്‍ പോകുന്നവര്‍ക്ക് ബോഡി ഷോ നടത്താനുള്ള സുവര്‍ണ്ണാവസരം , നാട്ടിലെ  അപ്കമിങ് സുന്ദരിക്കുട്ടികളെ കണ്ടെത്തുക , പരസ്പരം മെസ്സേജുകള്‍ നല്‍കി പെമ്പിള്ളേരുടെ ഡാറ്റബേസ്  അപ്ഡേറ്റ് ചെയ്യുക  എന്നിവയ്ക്കുള്ള എറ്റവും നല്ല സമയം..മദ്യപാനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സീനിയെര്‍സിനൊപ്പം ഹരിശ്രീ കുറിക്കനുള്ള അവസരവും ഇതു തന്നെ.
യുവരക്തങ്ങള്‍ ( പെണ്‍ വിഭാഗം ) - ‘എനിക്കു കല്യാണപ്രായമായിക്കൊണ്ടിരിക്കുന്നു ‘ എന്നു നാട്ടുകാരെയും വീട്ടുകാരേയും അറിയിക്കനുള്ള ചാന്‍സാണിത്. പിന്നെ കൂട്ടം കൂടി നിന്നു ഓരൊരുത്തര്‍ക്കും ഓരൊ നൊട്ടം വീതം നല്‍കി നാട്ടിലെ ആമ്പിള്ളേരെ മൊത്തം കണ്‍ഫൂഷനിലാക്കുക , നാട്ടിലെ കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേരുടെ റാങ്കിങില്‍ ( ഈ റാങ്കിങ് ഉണ്ടാക്കുന്നത് നട്ടീലെ വേറെ ഒരു പണിയുമുല്ല്യാത്ത ചുള്ളന്മരുടെ പണിയാണ്‍ ) സ്വന്തം പൊസിഷന്‍ മെച്ചപ്പെടുത്തുക എന്നതും ഇവരുടെ ഉദ്ദേശങളില്‍ പെടും.
സീനിയെഴ്സ് ( ആണുങ്ങള്‍ ) -  ഉത്സവതിന്റെ പേരും പറഞ്ഞ്  അമ്പലതിനടുത്തുള്ള വാട്ടെര്‍ ടാങ്കിനു മുകളിലിരുന്ന്  ബ്രാന്റ്  ഭേദമില്ലതെയുള്ള കള്ളുകുടി , അതു തന്നെ റോള്‍!
സീനിയെഴ്സ് ( പെണ്‍ വിഭാഗം ) - വല്ലവന്റേയും വീട്ടിലെ കുറ്റവും കുറവും ഡിസ്കസ് ചെയ്യുക, അതിനു സൊലൂഷന്‍ കണ്ടു പിടിക്കുക എന്നതാണു പ്രധാന ഉദ്ദെശം .പക്ഷെ ഇവര്‍ക്കു സ്വന്തം വീട്ടിലെ കാര്യങ്ങള്‍ ‘ കല്ലിവല്ലി ‘ ആണ്.
 മോസ്റ്റ് സീനിയര്‍ സിറ്റിസണ്‍സ്  - “ അടുത്ത ഉത്സവത്തിനു ഉണ്ടാ‍ായില്ലെങ്കിലോ ? “  എന്ന റ്റെന്‍ഷനില്‍ എല്ലാം കണ്ടൂ ത്രിപ്തിയടയുന്നവര്‍ .

അങ്ങനെയുള്ള ഒരു ഉത്സവ കാലത്താണ് ഈ കുഞ്ഞ്യ സംഭവം ഉണ്ടാകുന്നത് . മേല്പറഞ്ഞ ലീസ്റ്റില്‍ രണ്ടാം വിഭാഗത്തില്‍ പെടുന്ന ഞാനും , എന്റെ കൂട്ടുകാരായ നിഷാദ്,കണ്ണന്‍ ‍,ജിതു,കുമാര്‍ എന്നീ  മാന്യന്മാരുടെ ടീം ( അതേന്നയ് ) അമ്പലപറമ്പില്‍ ഉത്തരവാദിത്ത ബോധത്തോടെ നില്‍ക്കുകയായിരുന്നു.അന്നു ‘ ആറാട്ടു “ ദിവസമായിരുന്നു. 5 ഗജവീരന്മാര്‍ നിരന്നു നില്‍ക്കുന്നു , എയ് ഞങ്ങളല്ല , എഴുന്നള്ളിച്ചു നില്‍ക്കുന്ന ഒറിജിനല്‍ ആനകള്‍ തന്നെ . ഉത്സവത്തിന്റെ ലാസ്റ്റ് ഡെ ആയതു കൊണ്ടൂ ഞങ്ങള്‍ അവസാന വട്ട കണക്കെടുപ്പിലായിരുന്നു....പെമ്പിള്ളേരുടെ...അല്ലാണ്ടൂ പിന്നെ ? അപ്പോഴാണു കമ്മിറ്റിക്കരരനും, ചെണ്ടക്കരനുമായ മോഹനേട്ടന്‍ ഓടി വന്നതു . “ ടാ ഗോപാ , നിഷാദേ , ഒരാനപ്പുറത്തു കേറാന്‍ ആളില്ലെടാ , ആകെ മോശമാകും . നിങ്ങള്‍ക്കു കേറാന്‍ പറ്റോ ? “ . ഞാനും നിഷാദും പരസ്പരം നോക്കി “ നോ” എന്നു പറ്ഞ്ഞു. പക്ഷെ പിന്നെയും അങേരു പറഞ്ഞു നിര്‍ബന്ധിച്ചപ്പൊള്‍ , “ ഉം. ..ശെരിയെന്നാ !” എന്നും പറഞ്ഞ് ആനപ്പുറതു കയറാന്‍  ഞങ്ങള്‍തയ്യറായി. അടുത്ത് ചെന്ന് ആനയുടെ കഴുത്തിലെ നമ്പര്‍ പ്ലേറ്റില്‍ പേരു നോക്കി - “ യദുക്രിഷ്ണന്‍ “ . “ ആഹാ, നല്ല പേരു, “ ഞാന്‍ നിഷാദിനോടു പറഞ്ഞു. എവിടെയോ കേട്ടിട്ടുള്ള പോലെ !
അങിനെ ആനപ്പുറതു വലിഞ്ഞു കയറി , ഞാന്‍ കുടയും പിടിചു മുന്നില്‍ തന്നെ ഇരുന്നു.നിഷാ‍ദ് എന്റെ പുറകില്‍ വെണ്‍ചാമരവും , വേറൊരുത്തന്‍ ആലവട്ടവുമായി ഇരുന്നു.ഞങ്ങളാ‍ണെങ്കില്‍ ജീവിതത്തില്‍ ആദ്യമയാണു ആനപ്പുറതു കേറണത് , ഫുള്‍ റ്റെന്‍ഷന്‍ ! കുട എങിനെ പിടിച്ചിട്ടും നേരെ നില്‍ക്കണില്ല്യ. ‘ അതു നേരെ തന്നെയാട ഡേഷെ, നിനക്കു പേടി കൊണ്ട്  തോന്നണതാ “ എന്നു നിഷാദ് പറഞ്ഞപ്പോളാണ് ഒരു സമാധാനമായത് . ആനയാണെങ്കില്‍ ഇപ്പൊ സ്റ്റെപ് ഔട്ട് ചെയ്തു സിക്സറടിക്കും എന്ന റോളിലാണ് നില്‍ക്കണത്.അച്ചടക്കമില്ല്യത്ത ജന്തു ! പക്ഷെ , മുകളില്‍ നിന്നുള്ള വ്യു രസകരം ആയിരുന്നു. സങ്ങതികളെല്ലാം ക്ലിയര്‍ .അമ്പലപറമ്പു മുഴുവന്‍ ഞങ്ങള്‍ സ്കാന്‍ ചെയ്തു കൊണ്ടിരുന്നു . എന്നാല്‍ നാട്ടുകാര്‍ “ ഇവന്മാറ്ക്കിതെന്തിന്റെ കേടാ ? “ എന്ന പോലെ ആനയേയും ഞങ്ങളേയും നോക്കുന്നുണ്ടായിരുന്നു. .
സമയം കടന്നു പോയീ.എന്തായലും അങിനെ ഞ്ങ്ങള്‍ വിജയകരമായീ ആനപ്പുറതു നിന്നും തിരിച്ചിറങ്ങി .
അപ്പോളാണ്  അനിലേട്ടന്‍ ഞങ്ങളുടെ അടുത്തു വന്നത് .’ എടാ , നിനക്കൊക്കെ വല്ല പ്രന്തും ഉണ്ടാ ആ ആനേടെ  പുറത്തു തന്നെ കയറാന്‍ ? കഴിഞ്ഞ ആഴ്ച ചേര്‍പ്പില്‍ വചു രണ്ടൂ പേരെ ചവിട്ടി കൂട്ടിയ ആനയാടാ അതു “ എന്ന് ആള് ചോദിച്ചു. ഇതു കേട്ടു ഞാനും നിഷാദും ‘കിലുക്കം’ സിനിമയില്‍ ഇന്നസെന്റിനെ പോലെ “ എന്താ പറഞ്ഞെ ?” എന്നു പരസ്പരം ചോദിചു. -- “ ആളുകളുടെ നോട്ടം,ആനയുടെ ആടിയുള്ള നില്‍പ്പ് , പത്രത്തില്‍ കണ്ടു മറന്ന ആനയുടെ പേരും പടവും..” എല്ലാം ഞങ്ങള്‍ക്കു ക്ലിയര്‍ ആയി !  ഞങ്ങള്‍ കുറെ നേരം മോഹനേട്ടനെ അന്വേഷിചു നടന്നെങ്കിലും കണ്ടു കിട്ടിയില്ല...വെറുതെ ആളെ ഒന്നു കാണാന്‍ , വേറെ ഒന്നിനുമല്ല..!

“ ഓം  ഗണപതയെ നമഹ ! “

No comments:

Post a Comment