Thursday, November 19, 2009

പൊട്ടത്തരങ്ങള്‍ - പാര്‍ട്ട് 2

ഒരു കാലത്ത് വിദ്യാര്‍ഥി സമരങ്ങള്‍ക്കും അലമ്പുകള്‍ക്കും ത്രിശ്ശൂരില്‍ പേരുകേട്ട വിദ്യാപീഠങ്ങളായിരുന്നു ‘സി.എം.എസ്‘ , ‘വിവേകോദയം’ , ‘ മോഡല്‍ ബോയ്സ് “ എന്നീ സ്കൂളുകള്‍. ഇതില്‍ സി.എം.എസ്സിലായിരുന്നു ‘നോം’ പഠിച്ചിരുന്നത് (?). എന്റെ അമ്മാവന്റെ മോന്‍ ,കണ്ണന്‍ , എന്റെ സീനിയറ് , വിവേകോദയം സ്കൂളിലും.സമരങ്ങളുടെ എണ്ണങ്ങളിലും തമ്മില്‍തല്ലി തല പൊളിക്കുന്നതിലും ഈ സ്കൂളുകള്‍ തമ്മില്‍ ഒരു ആരൊഗ്യകരമായ ഒരു മത്സരം തന്നെ നിലനിന്നിരുന്നു.ആ സുവര്‍ണ്ണകാലഘട്ടത്തില്‍ പഠിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു , കൂടാതെ അതിനുള്ള സാഹചര്യം ഒരുക്കിത്തന്ന അച്ഛനും അമ്മക്കും ഞാന്‍ എന്റെ നന്ദി രേഖപ്പെടുത്തുന്നു.
ഞാന്‍ നാലാം ക്ലാസില്‍ ആ‍ണ് സി.എം.എസില്‍ ചേരുന്നത്.അന്ന് യൂണിഫോമില്‍ ‘ ടൈ’ കെട്ടുക എന്ന സഭവം ഉണ്ടായിരുന്നു.നാസം!.അന്നും ഇന്നും “ ടൈ ‘ എന്ന സാധനത്തെ ഞാന്‍ വെറുക്കുന്നു.ദൈവം സഹായിച്ചു ആ ഒരൊറ്റ വര്‍ഷം മത്രമേ ഈ മാരണം ഉണ്ടായിരുന്നുള്ളൂ. അക്കാലത്തു ഉച്ചക്കു ലഞ്ച് ബ്രേകില്‍ ക്രികറ്റ് കളിയായിരുന്നു പ്രധന വിനോദം. ഒന്നാം ക്ലാസിലെ പിള്ളേരെ പേടിപ്പിച്ചു ഒരു ബഞ്ചിന്റെ സപ്പോര്‍ട്ട് ഊരിയെടുത്ത് , ചേട്ടന്മാര്‍ക്കു അതിന്റെ പകുതി കൊടുത്ത് ബാറ്റ് പരുവത്തിലക്കിയെടുത്ത് , വിവേകൊദയം സ്കൂളിന്റെ അടുത്തുള്ള പെട്ടികടയില്‍ നിന്നും റബ്ബര്‍ബോളും വാങ്ങി ആയിരുന്നു കളി.എന്റെ കിടിലന്‍ ഷോട്ടുകള്‍ ( അല്ലാ, എല്ലവരുടേയും ) താങ്ങാന്‍ വയ്യാതെ ക്വളിറ്റിയില്‍ വെറും ‘ചൈനീസ് ‘ ആയ റബ്ബര്‍ബോളുകള്‍ പൊട്ടിതീരുമായിരുന്നു.അത്തരം സിറ്റുവേഷനുകളില്‍ “ മച്ചിങ്ങ “ ഉപയൊഗിച്ചു വരെ ഞ്ഞങ്ങള്‍ കളി കമ്പ്ലീറ്റ് ചെയ്യുമായിരുന്നു.അങ്ങനെ ഒരു ദിവസം , ‘കൂറ്റന്‍ സ്കോര്‍ ‘ ചേസ് ചെയ്യുകയായിരുന്ന ഞാന്‍ ഒരു സ്ക്വയര്‍ കട്ടടിക്കുകയും, അതു നേരെ ചെന്ന് ചോറ്റുപാത്രം കഴുകാന്‍ പോവുകായിയ്യിരുന്ന ഒരുത്തന്റെ നെറുംതലയില്‍ തന്നെ സ്കോര്‍ ചെയ്യുകയും ചെയ്തു . തലയും തിരുമ്മി തിരിഞ്ഞു നോക്കിയ ലവന്‍ കാണുന്നതു “ ഓ ഷിറ്റ് , ഒരു ബൌണ്ടറി മിസ്സായീ “ എന്നു പറഞ്ഞു കൂളായി നില്‍ക്കുന്ന എന്നെയാ‍ായിരുന്നു. പ്രതികാ‍ര ദാഹിയായിമാറിയ അവന്‍ അതേ ‘മച്ചിങ്ങ’യുമായി ഓടി വന്ന് എന്റെ തല ലഷ്യമാക്കി ഒരേറായിരുന്നു.ഒഴിഞ്ഞു മാറിയ എന്റെ ടൈമിങ്ങ് തെറ്റുകയും ,എന്റെ മുന്‍ വശത്തെ ഒരു പല്ലിന്റെ ഒരു പീസ് നഷ്ട്ടപ്പെടുകയും ചെയ്തു...ഇന്നും നികത്തപ്പെടാത്ത എന്റെ നഷ്ടം.അവന്റെ ആരോഗ്യവും ടീം ബേസും അറിയാവുന്ന ‘വിശാല മനസ്കനായ ‘ ഞാന്‍ അവനോടു ക്ഷമിചൂ...അല്ലാ പല്ലിന്റെ ഒരു പീസല്ലെ പോയുള്ളൂ..?!! ..ചാരിത്ര്യമൊന്നുമല്ലല്ലൊ ..!
വര്‍ഷങ്ങള്‍ നീങ്ങി...റാങ്കിങ്ങില്‍ ഒരിക്കലും ആദ്യ പത്തില്‍ നിന്നും പുറത്തു പോകാത്ത സച്ചിനെ പോലെ ഞാന്‍ ഒരോ ക്ലാസുകളിലും നല്ല കുട്ടികളുടെ പട്ടികയില്‍ (?) മുന്നേറി.പക്ഷെ , എട്ടാം ക്ലാസില്‍ വച്ച് ഞാന്‍ എന്റെ സി.എം.എസ് വിദ്യഭ്യാസ ചരിത്രത്തില്‍ ആദ്യമായി ‘ഹിറ്റ് വിക്കറ്റ് ‘ ആ‍ായി ഔട്ടായി. ഒന്നാമത്തെ കാരണം , എന്റെ അചന്റെ പെങ്ങളുടെ മകന്‍ രതീഷും ആ സ്കൂളില്‍ തന്നെ പഠിക്കുന്നുണ്ട്.രണ്ടാമത്തെ കാരണം, എട്ടാം ക്ലാസിലെ അരക്കൊല്ല പരീക്ഷ റിസള്‍ട്ട് വന്ന സമയം. ‘കണക്ക്’ എന്ന വിഷയത്തില്‍ നല്ല മാര്‍ക്ക് വാങ്ങുക എന്നത് എനിക്ക് , കെ.മുരളീധരന്‍ മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുമ്പോലെ നടക്കത്ത കാര്യമായിരുന്നു.ഇപ്പ്രവശ്യമാണെങ്കില്‍ ചോദ്യപേപ്പറില്‍ ‘ ഔട്ട് ഓഫ് സിലബസ് ‘ ചോദ്യങ്ങള്‍ ഉണ്ടായിരുന്നതു കൊണ്ട് , ‘ ഡര്‍ക്ക് വര്‍ത്ത് ലൂയിസ്’ നിയമ പ്രകാരം ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിചുരുക്കും പോലെ ടൊട്ടല്‍ മാര്‍ക്കിങ്ങ് കുറക്കുകയും ചെയ്തു.അല്ലെങ്കില്‍ ഞാന്‍ തകര്‍ത്തേനെ !. ‘കഷ്ട് കാല സമയത്ത് അണ്ടര്‍വയറിന്റെ വള്ളീ പോലും പാമ്പാകും ‘ എന്നു പറയും പോലെയായി എന്റെ അവസ്ഥ .മാര്‍ക്കു വന്നപ്പൊള്‍ ‘നെറ്റ് റണ്‍ റേറ്റ് ‘ പ്രകാരം ഞാന്‍ കണക്കു പെപ്പറില്‍ തോറ്റിരിക്കുന്നൂ!!! ആകാശത്തു ഇടി വെട്ടി,കനത്ത മഴ , കൊടുങ്കാറ്റ് , ഞങ്ങളുടെ എട്ടാം ക്ലാ‍ാസിന്റെ മേല്‍കൂര ഇളകി.....ഇല്ല്യ, ഒന്നും സംഭവിച്ചില്ല...പേടി കൊണ്ടു തോന്നിയതാ! എന്തായലും , ഞാന്‍ ഒന്നു തിരുമാനിച്ചു...വീട്ടില്‍ പറഞ്ഞ് ഒരു സീനുണ്ടാക്കണ്ടായെന്ന്. പെണ്‍കുട്ടികള്‍ വീട്ടുകരില്‍ നിന്നും തന്റെ പ്രണയം ഒളിപ്പിക്കുമ്പോലെ ഞാന്‍ കണക്കു പരീക്ഷയുടെ മാര്‍ക്ക് എന്റെ പുസ്തകതാളുകളില്‍ ഒളിപ്പിച്ചു വെച്ചു.
അടുത്ത ഞയറാഴ്ച് ഞാന്‍ അച്ച്ഛനും അമ്മയും കൂടി പറമേക്കവ് അമ്പലത്തില്‍ പോയി.അവിടെ വച്ച് , നേരെത്തെ പറഞ്ഞ, അച്ചന്റെ പെങ്ങളെ കണ്ടു.നാത്തൂന്മാരുടെ സംസാരം മക്കളുടെ പഠിപ്പിലേക്കു നീങ്ങുന്നു , പരീക്ഷയെ പറ്റി പറയാന്‍ തുടങ്ങിയപ്പോളേക്കും , ഞാന്‍ പതുക്കെ അവിടെ തളച്ചിരുന്ന പാറമേക്കവ് രാജെന്ദ്രന്റെ ( ആനേയ് !) അടുത്തെക്കു എന്തോ പറയാനുള്ളതു പോലെ പതുക്കെ നീങ്ങി . കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ “ ഇങ്ങടു വന്നേടാ “ എന്നു വിളിച്ചു . യെസ് , ഞാന്‍ പേടിച്ചതു തന്നെ സംഭവിചിരിക്കുന്നു. ആ മഹാപാപി രതീഷ് എനിക്കു കണക്കു പരീക്ഷയുടെ റിസള്‍ട്ട് കിട്ടിയ വിവരം പാട്ടാക്കിയിരിക്കുന്നൂ. അങ്ങനെ പാറമേക്കവ് ക്ഷേത്രത്തില്‍ വച്ച് ഞാന്‍ അമ്മയോട് ‘ കുമ്പസാരിച്ചു’. അമ്പലത്തില്‍ വെച്ചായിരുന്നത് കൊണ്ട് അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല്യ. വീട്ടില്‍ എത്തിയ ഉടനെ ഞാന്‍ മാത-പിതാശ്രീകളുടെ കാലില്‍ വീണ് സംഭവം കോമ്പ്രമൈസ് ആക്കി.സത്യം പറയാമല്ലൊ , അതിനു ശെഷം , ഞാന്‍ പരീക്ഷകളില്‍ പരാജയമറിഞ്ഞിട്ടില്ല.
പിന്നെ, സ്കൂളിലെ സമരങ്ങളുടെ കാലം.ഞങ്ങള്‍ രാവിലെ സ്കൂളില്‍ എത്തിയാല്‍ ആദ്യം തന്നെ സ്കൂളിലെ സീനിയേഴ്സ് അഥവാ ‘മേട്ടകള്‍” ആയ ചേട്ടന്മാരുടെ ക്ലാസുകള്‍ക്കു മുന്‍പില്‍ , പ്രത്യേകിച്ചും 10എ മുതല്‍ 10ഡി വരെ, കുറച്ചു നേരം പാര്‍ക്കിങ്ങ് കിട്ടാത്ത കാറുകളെ പോലെ ‘ ഡബിള്‍ സിഗ്നലും’ ഇട്ട് വൈറ്റ് ചെയ്യും .സമരത്തിന്റെ വല്ല ലക്ഷണങ്ങളും ഉണ്ടോയെന്നറിയാന്‍! സമരത്തിന്റെ ലക്ഷണങ്ങല്‍ കിട്ടിയാല്‍ പിന്നെ, തിരിച്ചു ക്ലാസ് റൂമിലെത്തി ആദ്യത്തെ രണ്ട് പിരീഡിനുള്ള തയ്യറെടുപ്പുകള്‍ മാത്രം നടത്തും.പിന്നെ , പ്രയോരിറ്റി അനുസരിച്ച് ഒഴിവാക്കേണ്ട പിരീഡുകളുന്ണ്ടെങ്കില്‍ , ചേട്ടന്മാര്‍ക്ക് റിക്വസ്റ്റ് കൊടുത്ത് ആ പിരീഡിനു മുന്‍പാ‍യി സമരവുമായി ക്ലാസില്‍ എത്താന്‍ പറയും.നേരത്തെ സൂചിപ്പിച്ച എന്റെ അമ്മവന്റെ മകന്‍ കണ്ണന്‍ ചെട്ടന്‍ എന്റെ സീനിയറാണല്ലൊ, അപ്പൊ ചില ദിവസം ഗെഡി പറയും , “ ടാ ഗോപാ , ഇന്നു സമരാട്ടാ, രണ്ടു പിരീഡു കഴിയുമ്പോ ഞാന്‍ വരും , എന്നിട്ടൂ നമുക്ക് ഒരുമിച്ച് കുടുമ്മത്തേക്ക് പൂവാം “ . ഞാന്‍ ‘ശെരി ‘ എന്നു പറയും.പക്ഷെ , ചുള്ളന്‍ ഇതു വരെ ഞങ്ങടെ സ്കൂളില്‍ വന്നിട്ടില്ലാ, വേറെ ഒന്നും കൊണ്ടല്ല, സമരത്തിനിടക്ക് രണ്ടൂ സ്കൂളുകളും തമ്മിലുള്ള ഇഷ്യൂസ് സോള്‍വ് ചെയ്യന്‍ വേണ്ടീ ഇടി കൊള്ളാന്‍ താല്പര്യമില്ലാണ്ട് തന്നെ. ഗെഡിക്ക് ഭയങ്കര ധൈര്യമാ !
ഒരിക്കല്‍ സ്കൂള്‍ വിട്ടപ്പോഴാണ് അറിഞ്ഞതു...പ്രൈവറ്റ് ബസുകളുടെ മിന്നല്‍ പണിമുടക്ക്.എന്തു ചെയ്യും ? ഞാന്‍ നമ്മടെ കണ്ണന്‍ ചേട്ടന്റെ അടുത്തു ചെന്നു . ആളു പറഞ്ഞു , “ നമുക്കു നിന്റെ അച്ഛന്റെ തറവാട്ടില്‍ പൂവാം “. നല്ല ഐഡിയയാണെന്നു എനിക്കും തോന്നി , മാത്രമല്ല വിവേകോദയം സ്കൂളിന്റെ തൊട്ടടുത്തും.ഞങ്ങള്‍ നേരെ അവിടെ ചെന്നു.അല്ലാ, അപ്പൊ വീട്ടില്‍ അറിയിക്കണ്ടേ ? , ഞാന്‍ ചോദിച്ചു . അപ്പൊ ആള് പറഞ്ഞു ‘ ബസ്സമരമാണെന്നു വീട്ടുകാര്‍ക്കറിയാം.നമ്മള്‍ ഇവിടുണ്ടെന്നു അവര്‍ ഊഹിചോളും “ . എങ്കില്‍ ശെരിയെന്നും പറഞ്ഞു , ഞാനും കൂളായി വീട്ടില്‍ ചെന്നു ചായയും പലഹാരവുമൊക്കെ കഴിച്ചു അങനെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ‘ ഐഡിയ ‘ എന്നും പറഞ്ഞ് ചുള്ളന്‍ ചാടിയെഴുന്നേറ്റു. രണ്ടാളും പോയി കുളിയെല്ലം കഴിഞ്ഞ് പോയി വിളക്കിന്റെ മുന്നില്‍ ഇരുന്നു.നാട്ടിലെ ചുള്ളന്റെ മൈന്‍ ഷൈനിങ് ഐറ്റമായ ‘ ഭജന’ ആയിരുന്നു ആളുടെ ഉദ്ദേശം.പരിചയം ഉള്ള കാര്യമായതു കൊണ്ട് ഞാനും ആളുടെ കൂടെ വിളക്കിനു മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു.ചുള്ളന്‍ പാടാന്‍ തിടങ്ങി , ഞാന്‍ ഒരു പിഞ്ഞാണവും എടുത്ത് ബാക്ഗ്രൌണ്ട് മ്യൂസിക്കും ‘കോറസും’ ആയി കൂ‍ടേയും.’ഭജന’ ആരംഭിചു . ഇങനൊരു പരിപാടി ടൌണിലെ വീടുകളില്‍ പ്അതിവില്ലത്തതു കൊണ്ട് അടുത്ത വീടുകളിലെ ആള്‍ക്കാര്‍ പതുക്കെ വന്നു എത്തി നോക്കാന്‍ തുടങ്ങി. ഞങ്ങള്‍ വീടിന്റെ കാര്യം മറന്നേ പോയീ.

ഈ സമയം ടൌണില്‍ നിന്നും പത്തു കി.മി. അകലെയുള്ള ത്രിക്കൂര്‍ ഗ്രമത്തില്‍ എല്ലാരും റ്റെന്‍ഷനില്‍ ആ‍ായിരുന്നു . കാരണം നാടിന്റെ പൊന്നോമനകളായ രണ്ടൂ പയ്യന്മാരെ കണ്മാനില്ല.” ത്രിക്കുരപ്പാ , എന്റെ മോനെ കാത്തോണേ “ എന്നു ഞങ്ങളുടെ രണ്ടൂ പേരുടേയും വീട്ടുകാരും , “ ഈശ്വരാ, കൊതിപ്പിക്കല്ലേ..” എന്നു ബാക്കിയുള്ള നാട്ടുകാരും പ്രാര്‍ഥിചു.രണ്ടു പേരും ഒരുമിച്ചായിരിക്കും , എന്ന നിഗമനത്തില്‍ , രണ്ടു വീട്ടുകാരും എത്തുകയും , എന്റെ അച്ഛ്ന്‍ ടൌണിലേക്ക് ഞങ്ങളെ അന്വെഷിക്കാനായി പുറപ്പെടുകയും ചെയ്തു. തരവാട്ടില്‍ ഒന്നു നോക്കിയേക്കാം , എന്ന് അച്ഛന് എന്തോ തോന്നി. അങനെ ആള്‍ അവിടെീത്തിയപ്പോല്‍ കണ്ട കാഴ്ച ..ഞങ്ങള്‍ രണ്ടാളും കൂടി ഉമ്മറത്തിരുന്ന് വിളക്കും കത്തിച്ചു വച്ച് ഭജന തകര്‍ക്കുന്നു.മരിച്ച വീട്ടില്‍ നില്‍ക്കുമ്പോലെ കുറച്ചു പേര്‍ മുന്നില്‍ താടിക്ക് കയ്യും കൊടുത്ത് നില്‍ക്കുന്നു. ആ‍ാഹഹ, സന്തോഷം കോണ്ട് കണ്ണ് നിരഞ്ഞു പോയ അച്ഛന്‍ ഓടി വന്നു എന്റെ പിന്‍ കഴുത്തില്‍ ആളുടെ ടിപ്പിക്കല്‍ സ്റ്റൈലില്‍ ‘രണ്ടെണ്ണം’ പൊട്ടിച്ചിട്ട് , ഒന്നും മിണ്ടാതെ അകത്തേക്കു കയറിപ്പോയീ. രണ്ടെണ്ണത്തില്‍, ഒരെണ്ണം എന്റെതും , രണ്ടാമത്തേത് നമ്മടെ കണ്ണന്‍ പുലിക്കുള്ളതും. കാരണം , അച്ചന് ചുള്ളനെ തല്ലാന്‍ ഉള്ള റൈറ്റ്സ് ഇല്ല്യലോ....അളിയന്റെ ചക്കനല്ലേ..? പക്ഷെ , ഭക്തിയില്‍ ആറാടുകയായിരുന്ന എനിക്കും കണ്ണന്‍ ചേട്ടനും അച്ഛന്‍ തല്ലിയതിന്റെ ഗുട്ടന്‍സ് പിടി കിട്ടിയില്ല്യ.പക്ഷെ , സംഗതികള്‍ എല്ലാം ക്ലിയറായി സസ്പന്‍സ് മാറിയ കാണികള്‍ പതുക്കെ അവിടെ നിന്നും സ്കൂട്ടായീ...
ഇന്നും എവിടെയെങ്കിലും വച്ച് ഭജന കേള്‍ക്കുമ്പോള്‍ , ഞാന്‍ ഓര്‍ക്കും ഈ സംഭവം !

1 comment: