Saturday, November 21, 2009

ഭണ്ഡാരകള്ളന് .... ഒരു ഭീഷണിക്കത്ത് !

( സ്ഥിരമായി ഞങ്ങളുടെ ത്രിക്കുര്‍ അമ്പലത്തില്‍ ഭണ്ഡാരം മോഷ്ടിക്കാന്‍ വരുന്ന ഒരു കള്ളനുണ്ട്. , പേര്‍ “ ശ്രീ.കൈനൂര്‍ വാസു “.കുറെ പ്രാവശ്യം ഞങ്ങള്‍ നാട്ടുകാര്‍ ഇവനെ പിടിച്ചു നല്ല പൂശു പൂശി പൊലിസില്‍ ഏല്‍പ്പിച്ചിട്ടൂണ്ട്.എന്തു ചെയ്യാന്‍ , എത്രയായാലും ഈ ഗെഡിക്ക് മനസ്സിലാവില്ല്യ. 3 മാസത്തെ ‘വിയ്യൂര്‍’ ടൂര്‍ കഴിഞ്ഞ് വന്നാല്‍ , പിറ്റേ ദിവസം തന്നെ ചുള്ളന്‍ വീണ്ടും ഹാജര്‍ .അങ്ങനെ നാട്ടൂകാരുടെ അഭ്യര്‍ഥനപ്രകാരം ‘ടി.എം.ബി.എസ്സിനു’ ( ത്രിക്കൂര്‍ മഹാദേവ ഷേത്ര ഭക്തജന സംഘടന) വേണ്ടി ,ഈ വിരുതനു ഒരു ഭീഷണിക്കത്ത് എഴുതാന്‍ ഞാന്‍ തിരുമാനിച്ചു.അതിന്റെ ചുരുക്കം ദേ കിടക്കണൂ...താഴെ ! )

From:bhakthan@TMBS.thrikkurmahadevakshethram.net To:kainoor.vasu@kshethrakavarchakal.net
Cc:si.puthukkad@keralapolice.gov.in
Subject :ഭീഷണി !

എടാ‍ ഡേഷ് വാസൂ‍ , ഭണ്ഡാരകള്ളാ,
ഇത് ഞാനാടാ, ത്രിക്കുര്‍ മെട്രൊയിലെ ഒരു പ്രധാന ഭക്തന്‍ .തറവാട് സ്വത്ത് പോലെ ,നീ ഇടക്ക് കക്കാന്‍ വരുന്ന ത്രിക്കുര്‍ അമ്പലത്തിന്റെ തൊട്ടടുത്ത് തന്നെയാടാ എന്റെയും വീട് .അമ്പലനടയില്‍ നിന്നും ഇടത്തോട്ട് തിരിയുമ്പോള്‍ എന്‍.എസ്.എസ് ടവറിന്റെ സൈഡിലുള്ള , ചുവന്ന പെയിന്റടിച്ച മതിലുള്ള, കറുത്ത ഗെയിറ്റുള്ള , ലോക്ക് കേടായ വെള്ള ഡോറുള്ള ,ഒരു വല്ല്യ ‘ ബംഗ്ലാവില്ലേ , അതാടാ എന്റെ വീട്. ഇല്ല്യാ, കൂടുതല്‍ ഡീറ്റയിത്സ് ഞാന്‍ പറയണില്ല്യ ( ഹും..എനിക്ക് ബുദ്ധിയുണ്ട് ).....എന്നിട്ടു വേണം ഇനി നീ എന്റെ കുടുമ്മത്ത് കൂടി കയറാന്‍ !
ഭണ്ഡാരത്തിന്റെ പൈസ ഇടാനുള്ള ചെറിയ ഗ്യാപ്പിലൂടെ ഈര്‍ക്കലിയില്‍ പശ തേച്ച് ഇറക്കി നോട്ടുകള്‍ അടിച്ചു മാറ്റുന്ന നിന്റെ കൂതറ പണിയുണ്ടല്ലോ , ഈ ഈമെയില്‍ കിട്ടി 24 മണിക്കൂറിനകം നിര്‍ത്തിക്കോണം.നിന്റെ വ്രിത്തികെട്ട കറുത്ത ശരീരത്തിനു അതാ നല്ലത് .പറഞ്ഞില്ലെന്നു വേണ്ടാ! എടാ, നാണമില്ലല്ലോടാ മഹാപാപി,നിനക്ക് അമ്പലത്തിലെ പൈസ മോഷ്ടിച്ച് ജീവിക്കാന്‍ ? നിന്നെ എത്ര പ്രാവശ്യം ഞ്ങ്ങള്‍ പിടിച്ചെടാ? എത്ര തല്ല് നീ കൊണ്ടു ? എത്ര തെറി വിളികള്‍ നീ കേട്ടൂ ? ഹോ , ആ ---സാമി വിളിച്ച ഉഗ്രന്‍ തെറികള്‍ ഇന്നും എന്റെ കാതുകളില്‍ മുഴങ്ങുന്നു!

നിന്റെ കേസ് ഞങ്ങള്‍ ക്ഷേത്രം വക സി.ഐ.ഡിയെ കൊണ്ട് അന്വേഷിപ്പിച്ചു , നിന്റെ ഫുള്‍ ഓപെറേഷന്‍ പ്ലാനും ഞങ്ങള്‍ക്കു കിട്ടി കഴിഞ്ഞു. വൈകീട്ട് ‘വടക്കന്‍ വീരഗാഥ’യിലെ മമ്മൂട്ടിയെ പോലെ നീ മണലിപുഴ നീന്തികടക്കും അല്ലേടാ? പിന്നെ പുറയങ്കാവ് കടവില്‍ വിസ്തരിച്ചു ഒരു കുളിച്ച് , അല്ലാ ആ കാര്യത്തില്‍ നീ ഡീസന്റാ...ചില ചുള്ളന്മാര്‍ ഉത്സവത്തിന് കൂതറ ബ്രാന്റ് മദ്യവുമടിച്ച് അമ്പലപറമ്പില്‍ സീനുണ്ടാക്കുന്ന കര്യം നിനക്കറിയാമല്ലോ ?
എന്നിട്ടു കുളി കഴിഞ്ഞ് ,ഏഷ്യാനെറ്റില്‍ എട്ട് മണീയുടെ കണ്ണീര്‍ സീരിയല്‍ എല്ലാ വീടുകളിലും പള്ളിയിലെ ‘ബാങ്ക്’വിളി പോലെ മുഴങ്ങുന്ന ഗ്യാപ്പില്‍ നീ പടിഞ്ഞാറു ഭാഗത്തെ വഴിയിലൂടെ കയറി വരും.എന്നിട്ട് ചുറ്റമ്പലത്തിന്റെ മുകളില്‍ കയറി , ഓട് പൊളിച്ചു നീ അകത്തു കടക്കും.എന്നിട്ടവടെ കിടന്നുറങ്ങും.ഒരു മണീക്ക് അലാറം വെച്ചെഴുന്നേറ്റ് അകത്തെ എല്ലാ ഭണ്ഡാരങ്ങളിലും പശ തേച്ച് ഈര്‍ക്കിലിയിട്ട് നീ നോട്ടുകള്‍ വലിച്ചെടുക്കും. പിന്നെ കിഴക്കേ നട വഴി ഇറങ്ങി , കൂളായി പോകും.കൊള്ളാം...സ്മാര്‍ട്ട് ഓപ്പറേഷന്‍ !
പക്ഷെ , നിനക്കു തെറ്റി കള്ളന്‍ വാസൂ....“ ത്രിക്കുര്‍ മേം ബുദ്ധിമാ‍ന്‍ കെ ലോഗ് രഹ്തേ ഹൈ ! “. എന്നു വച്ചാല്‍ , ഞങ്ങള്‍ ത്രിക്കൂരുകാര്‍ എല്ലാം ഒടുക്കത്തെ ബുദ്ധിമാന്മാരാണെന്ന് ! ഹും , ചുമ്മാതല്ലടാ‍ , നിന്നെ ഞങ്ങള്‍ മൂന്ന് പ്രാവശ്യം പിടിച്ചത്.
ഏറ്റവും ലേറ്റസ്റ്റായി , എന്റെ നേത്രുത്വത്തില്‍ ( ? )നിന്നെ പിടിച്ചതു നിനക്കു നല്ല ഓര്‍മ്മ ഉണ്ടാവുമാല്ലോ അല്ലെ ? ആദ്യത്തെ തവണ എനിക്കു ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റിയില്ല്യ.കാരണം , വീട്ടില്‍ വച്ച് തലയില്‍ ഒരു “ തെങ്ങിന്റെ ഇല “ വീണതിന്റെ ക്ഷീണത്തില്‍ ഞാന്‍ ‘ റെസ്റ്റ് ‘ എടുക്കുകയായിരുന്നൂ. നിന്റെ ഭാഗ്യം !പക്ഷെ ഇത്തവണ നീ പെട്ടു പോയീ .ഞാന്‍ മത്രമല്ലെടാ‍ാ..നിഷാദും , രാമക്രിഷ്ണേട്ടനും , സുനിയേട്ടനും , സജിയും , രെതീഷും ,ഗിരീഷേട്ടനും മനോജേട്ടനും ഒക്കെ ഇണ്ടാര്‍ന്നു...നിന്നെ പിടിക്കാനും നിന്റെ നടുമ്പുറത്ത് ‘മീറ്റിങ്ങ്’ കൂടാനും.( ഇവരുടെ ഒക്കെ അഡ്രെസ്സ് അറ്റാച്ച് ചെയ്തിട്ടൂണ്ട് ).ഒക്കെ എന്റെ ഗെഡികളാ‍ാ...നീ സൂക്ഷിച്ചോ !അന്നു ഒരു ഞങ്ങള്‍ ചുറ്റമ്പലം വളഞ്ഞ ശബ്ദം കേട്ട് നീ പേടിച്ചു വിറച്ച് പടിഞ്ഞാരെ നടയിലൂടെ തന്നെ തെറിക്കാന്‍ നോക്കിയില്ലേ? അപ്പൊ മുന്നില്‍ നിന്നും ആറാമതായി വെള്ള ഷറ്ട്ടും , കാവിമുണ്ടുമുടുത്ത് “ നിക്കടാ അവിടെ “ എന്ന് ആജ്ഞാപിച്ച ഗംഭീര ശബ്ദം നീ ഓര്‍ക്കണില്ലെ ?..ഹും , അതെന്റേയാ!
“ഒരോ ഇനിങ്സും എനിക്ക് ആദ്യ ഇനിങ്സ് പോലെത്തന്നെയാണ്‍” എന്നു സചിന്‍ ടെണ്ടുല്‍ക്കര്‍ പറയും പോലെ , നല്ല ഇടി കിട്ടുമ്പോള്‍ ‘ ഞാന്‍ ആദ്യായിട്ടാ, ഇനി ഇങനെ ഇണ്ടാവില്ല്യ!” എന്നും പറഞ്ഞു നീ നിലവിളിച്ചതു എനിക്ക് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ടെടാ! അമ്പലകുന്നത്ത് നിന്നും നാട്ടുകാരെല്ലരും കൂടി നിന്നെ താഴേക്കുരുട്ടിയതും , പിന്നെ പോലിസിന് നിന്നെ ഏല്‍പ്പിച്ചപ്പോള്‍ അവന്മാര്‍ നിന്നെ സ്റ്റേഷനിലിട്ടുരുട്ടിയതും നീ മറക്കണ്ടാ.
എന്റെ ******കുട്ടീടെ കൂട്ടുകാരീടെ അമ്മൂമ്മയെ നീ ഇരുട്ടത്തിരുന്ന് പേടിപ്പിക്കും അല്ലേടാ? നിന്നെ പേടിച്ച് പെണ്‍കുട്ടികള്‍ സന്ധ്യക്ക് ദീപാരാധനക്ക് പോലും അമ്പലത്തില്‍ വരാണ്ടായീ...അതെനിക്ക് പൊറുക്കാനാ‍വില്ല്യാ വാസൂ!
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പോലും പേടിക്കുന്ന “ ടി.എം.ബി.എസ്സ് “ ആണെടാ ത്രിക്കുര്‍ അമ്പലം ഭരിക്കുന്നത്.അതു കൊണ്ട് ഇനി മേലാല്‍ നിന്റെ ‘ ഉഡായിപ്പുമായി “ ഞങ്ങടെ അമ്പലത്തിന്റെ റേഞില്‍ വന്നാല്‍ അന്നു ‘ നിന്റെ എന്റ് ഓഫ് ദ ഡേ “ ആയിരിക്കും..അതായതു നിന്റെ അവസാനമായിരിക്കുമെന്ന്! നിനക്ക് ഞങ്ങള്‍ പണി തന്നിരിക്കും വാസൂ...സൂക്ഷിച്ചോ!

ഭീഷണികളോടെ......
ബുദ്ധിപൂര്‍വ്വം...

ഒരു ഭക്തന്‍
അമ്പലനട , ത്രിക്കൂര്‍

Thursday, November 19, 2009

പൊട്ടത്തരങ്ങള്‍ - പാര്‍ട്ട് 2

ഒരു കാലത്ത് വിദ്യാര്‍ഥി സമരങ്ങള്‍ക്കും അലമ്പുകള്‍ക്കും ത്രിശ്ശൂരില്‍ പേരുകേട്ട വിദ്യാപീഠങ്ങളായിരുന്നു ‘സി.എം.എസ്‘ , ‘വിവേകോദയം’ , ‘ മോഡല്‍ ബോയ്സ് “ എന്നീ സ്കൂളുകള്‍. ഇതില്‍ സി.എം.എസ്സിലായിരുന്നു ‘നോം’ പഠിച്ചിരുന്നത് (?). എന്റെ അമ്മാവന്റെ മോന്‍ ,കണ്ണന്‍ , എന്റെ സീനിയറ് , വിവേകോദയം സ്കൂളിലും.സമരങ്ങളുടെ എണ്ണങ്ങളിലും തമ്മില്‍തല്ലി തല പൊളിക്കുന്നതിലും ഈ സ്കൂളുകള്‍ തമ്മില്‍ ഒരു ആരൊഗ്യകരമായ ഒരു മത്സരം തന്നെ നിലനിന്നിരുന്നു.ആ സുവര്‍ണ്ണകാലഘട്ടത്തില്‍ പഠിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു , കൂടാതെ അതിനുള്ള സാഹചര്യം ഒരുക്കിത്തന്ന അച്ഛനും അമ്മക്കും ഞാന്‍ എന്റെ നന്ദി രേഖപ്പെടുത്തുന്നു.
ഞാന്‍ നാലാം ക്ലാസില്‍ ആ‍ണ് സി.എം.എസില്‍ ചേരുന്നത്.അന്ന് യൂണിഫോമില്‍ ‘ ടൈ’ കെട്ടുക എന്ന സഭവം ഉണ്ടായിരുന്നു.നാസം!.അന്നും ഇന്നും “ ടൈ ‘ എന്ന സാധനത്തെ ഞാന്‍ വെറുക്കുന്നു.ദൈവം സഹായിച്ചു ആ ഒരൊറ്റ വര്‍ഷം മത്രമേ ഈ മാരണം ഉണ്ടായിരുന്നുള്ളൂ. അക്കാലത്തു ഉച്ചക്കു ലഞ്ച് ബ്രേകില്‍ ക്രികറ്റ് കളിയായിരുന്നു പ്രധന വിനോദം. ഒന്നാം ക്ലാസിലെ പിള്ളേരെ പേടിപ്പിച്ചു ഒരു ബഞ്ചിന്റെ സപ്പോര്‍ട്ട് ഊരിയെടുത്ത് , ചേട്ടന്മാര്‍ക്കു അതിന്റെ പകുതി കൊടുത്ത് ബാറ്റ് പരുവത്തിലക്കിയെടുത്ത് , വിവേകൊദയം സ്കൂളിന്റെ അടുത്തുള്ള പെട്ടികടയില്‍ നിന്നും റബ്ബര്‍ബോളും വാങ്ങി ആയിരുന്നു കളി.എന്റെ കിടിലന്‍ ഷോട്ടുകള്‍ ( അല്ലാ, എല്ലവരുടേയും ) താങ്ങാന്‍ വയ്യാതെ ക്വളിറ്റിയില്‍ വെറും ‘ചൈനീസ് ‘ ആയ റബ്ബര്‍ബോളുകള്‍ പൊട്ടിതീരുമായിരുന്നു.അത്തരം സിറ്റുവേഷനുകളില്‍ “ മച്ചിങ്ങ “ ഉപയൊഗിച്ചു വരെ ഞ്ഞങ്ങള്‍ കളി കമ്പ്ലീറ്റ് ചെയ്യുമായിരുന്നു.അങ്ങനെ ഒരു ദിവസം , ‘കൂറ്റന്‍ സ്കോര്‍ ‘ ചേസ് ചെയ്യുകയായിരുന്ന ഞാന്‍ ഒരു സ്ക്വയര്‍ കട്ടടിക്കുകയും, അതു നേരെ ചെന്ന് ചോറ്റുപാത്രം കഴുകാന്‍ പോവുകായിയ്യിരുന്ന ഒരുത്തന്റെ നെറുംതലയില്‍ തന്നെ സ്കോര്‍ ചെയ്യുകയും ചെയ്തു . തലയും തിരുമ്മി തിരിഞ്ഞു നോക്കിയ ലവന്‍ കാണുന്നതു “ ഓ ഷിറ്റ് , ഒരു ബൌണ്ടറി മിസ്സായീ “ എന്നു പറഞ്ഞു കൂളായി നില്‍ക്കുന്ന എന്നെയാ‍ായിരുന്നു. പ്രതികാ‍ര ദാഹിയായിമാറിയ അവന്‍ അതേ ‘മച്ചിങ്ങ’യുമായി ഓടി വന്ന് എന്റെ തല ലഷ്യമാക്കി ഒരേറായിരുന്നു.ഒഴിഞ്ഞു മാറിയ എന്റെ ടൈമിങ്ങ് തെറ്റുകയും ,എന്റെ മുന്‍ വശത്തെ ഒരു പല്ലിന്റെ ഒരു പീസ് നഷ്ട്ടപ്പെടുകയും ചെയ്തു...ഇന്നും നികത്തപ്പെടാത്ത എന്റെ നഷ്ടം.അവന്റെ ആരോഗ്യവും ടീം ബേസും അറിയാവുന്ന ‘വിശാല മനസ്കനായ ‘ ഞാന്‍ അവനോടു ക്ഷമിചൂ...അല്ലാ പല്ലിന്റെ ഒരു പീസല്ലെ പോയുള്ളൂ..?!! ..ചാരിത്ര്യമൊന്നുമല്ലല്ലൊ ..!
വര്‍ഷങ്ങള്‍ നീങ്ങി...റാങ്കിങ്ങില്‍ ഒരിക്കലും ആദ്യ പത്തില്‍ നിന്നും പുറത്തു പോകാത്ത സച്ചിനെ പോലെ ഞാന്‍ ഒരോ ക്ലാസുകളിലും നല്ല കുട്ടികളുടെ പട്ടികയില്‍ (?) മുന്നേറി.പക്ഷെ , എട്ടാം ക്ലാസില്‍ വച്ച് ഞാന്‍ എന്റെ സി.എം.എസ് വിദ്യഭ്യാസ ചരിത്രത്തില്‍ ആദ്യമായി ‘ഹിറ്റ് വിക്കറ്റ് ‘ ആ‍ായി ഔട്ടായി. ഒന്നാമത്തെ കാരണം , എന്റെ അചന്റെ പെങ്ങളുടെ മകന്‍ രതീഷും ആ സ്കൂളില്‍ തന്നെ പഠിക്കുന്നുണ്ട്.രണ്ടാമത്തെ കാരണം, എട്ടാം ക്ലാസിലെ അരക്കൊല്ല പരീക്ഷ റിസള്‍ട്ട് വന്ന സമയം. ‘കണക്ക്’ എന്ന വിഷയത്തില്‍ നല്ല മാര്‍ക്ക് വാങ്ങുക എന്നത് എനിക്ക് , കെ.മുരളീധരന്‍ മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുമ്പോലെ നടക്കത്ത കാര്യമായിരുന്നു.ഇപ്പ്രവശ്യമാണെങ്കില്‍ ചോദ്യപേപ്പറില്‍ ‘ ഔട്ട് ഓഫ് സിലബസ് ‘ ചോദ്യങ്ങള്‍ ഉണ്ടായിരുന്നതു കൊണ്ട് , ‘ ഡര്‍ക്ക് വര്‍ത്ത് ലൂയിസ്’ നിയമ പ്രകാരം ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിചുരുക്കും പോലെ ടൊട്ടല്‍ മാര്‍ക്കിങ്ങ് കുറക്കുകയും ചെയ്തു.അല്ലെങ്കില്‍ ഞാന്‍ തകര്‍ത്തേനെ !. ‘കഷ്ട് കാല സമയത്ത് അണ്ടര്‍വയറിന്റെ വള്ളീ പോലും പാമ്പാകും ‘ എന്നു പറയും പോലെയായി എന്റെ അവസ്ഥ .മാര്‍ക്കു വന്നപ്പൊള്‍ ‘നെറ്റ് റണ്‍ റേറ്റ് ‘ പ്രകാരം ഞാന്‍ കണക്കു പെപ്പറില്‍ തോറ്റിരിക്കുന്നൂ!!! ആകാശത്തു ഇടി വെട്ടി,കനത്ത മഴ , കൊടുങ്കാറ്റ് , ഞങ്ങളുടെ എട്ടാം ക്ലാ‍ാസിന്റെ മേല്‍കൂര ഇളകി.....ഇല്ല്യ, ഒന്നും സംഭവിച്ചില്ല...പേടി കൊണ്ടു തോന്നിയതാ! എന്തായലും , ഞാന്‍ ഒന്നു തിരുമാനിച്ചു...വീട്ടില്‍ പറഞ്ഞ് ഒരു സീനുണ്ടാക്കണ്ടായെന്ന്. പെണ്‍കുട്ടികള്‍ വീട്ടുകരില്‍ നിന്നും തന്റെ പ്രണയം ഒളിപ്പിക്കുമ്പോലെ ഞാന്‍ കണക്കു പരീക്ഷയുടെ മാര്‍ക്ക് എന്റെ പുസ്തകതാളുകളില്‍ ഒളിപ്പിച്ചു വെച്ചു.
അടുത്ത ഞയറാഴ്ച് ഞാന്‍ അച്ച്ഛനും അമ്മയും കൂടി പറമേക്കവ് അമ്പലത്തില്‍ പോയി.അവിടെ വച്ച് , നേരെത്തെ പറഞ്ഞ, അച്ചന്റെ പെങ്ങളെ കണ്ടു.നാത്തൂന്മാരുടെ സംസാരം മക്കളുടെ പഠിപ്പിലേക്കു നീങ്ങുന്നു , പരീക്ഷയെ പറ്റി പറയാന്‍ തുടങ്ങിയപ്പോളേക്കും , ഞാന്‍ പതുക്കെ അവിടെ തളച്ചിരുന്ന പാറമേക്കവ് രാജെന്ദ്രന്റെ ( ആനേയ് !) അടുത്തെക്കു എന്തോ പറയാനുള്ളതു പോലെ പതുക്കെ നീങ്ങി . കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ “ ഇങ്ങടു വന്നേടാ “ എന്നു വിളിച്ചു . യെസ് , ഞാന്‍ പേടിച്ചതു തന്നെ സംഭവിചിരിക്കുന്നു. ആ മഹാപാപി രതീഷ് എനിക്കു കണക്കു പരീക്ഷയുടെ റിസള്‍ട്ട് കിട്ടിയ വിവരം പാട്ടാക്കിയിരിക്കുന്നൂ. അങ്ങനെ പാറമേക്കവ് ക്ഷേത്രത്തില്‍ വച്ച് ഞാന്‍ അമ്മയോട് ‘ കുമ്പസാരിച്ചു’. അമ്പലത്തില്‍ വെച്ചായിരുന്നത് കൊണ്ട് അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല്യ. വീട്ടില്‍ എത്തിയ ഉടനെ ഞാന്‍ മാത-പിതാശ്രീകളുടെ കാലില്‍ വീണ് സംഭവം കോമ്പ്രമൈസ് ആക്കി.സത്യം പറയാമല്ലൊ , അതിനു ശെഷം , ഞാന്‍ പരീക്ഷകളില്‍ പരാജയമറിഞ്ഞിട്ടില്ല.
പിന്നെ, സ്കൂളിലെ സമരങ്ങളുടെ കാലം.ഞങ്ങള്‍ രാവിലെ സ്കൂളില്‍ എത്തിയാല്‍ ആദ്യം തന്നെ സ്കൂളിലെ സീനിയേഴ്സ് അഥവാ ‘മേട്ടകള്‍” ആയ ചേട്ടന്മാരുടെ ക്ലാസുകള്‍ക്കു മുന്‍പില്‍ , പ്രത്യേകിച്ചും 10എ മുതല്‍ 10ഡി വരെ, കുറച്ചു നേരം പാര്‍ക്കിങ്ങ് കിട്ടാത്ത കാറുകളെ പോലെ ‘ ഡബിള്‍ സിഗ്നലും’ ഇട്ട് വൈറ്റ് ചെയ്യും .സമരത്തിന്റെ വല്ല ലക്ഷണങ്ങളും ഉണ്ടോയെന്നറിയാന്‍! സമരത്തിന്റെ ലക്ഷണങ്ങല്‍ കിട്ടിയാല്‍ പിന്നെ, തിരിച്ചു ക്ലാസ് റൂമിലെത്തി ആദ്യത്തെ രണ്ട് പിരീഡിനുള്ള തയ്യറെടുപ്പുകള്‍ മാത്രം നടത്തും.പിന്നെ , പ്രയോരിറ്റി അനുസരിച്ച് ഒഴിവാക്കേണ്ട പിരീഡുകളുന്ണ്ടെങ്കില്‍ , ചേട്ടന്മാര്‍ക്ക് റിക്വസ്റ്റ് കൊടുത്ത് ആ പിരീഡിനു മുന്‍പാ‍യി സമരവുമായി ക്ലാസില്‍ എത്താന്‍ പറയും.നേരത്തെ സൂചിപ്പിച്ച എന്റെ അമ്മവന്റെ മകന്‍ കണ്ണന്‍ ചെട്ടന്‍ എന്റെ സീനിയറാണല്ലൊ, അപ്പൊ ചില ദിവസം ഗെഡി പറയും , “ ടാ ഗോപാ , ഇന്നു സമരാട്ടാ, രണ്ടു പിരീഡു കഴിയുമ്പോ ഞാന്‍ വരും , എന്നിട്ടൂ നമുക്ക് ഒരുമിച്ച് കുടുമ്മത്തേക്ക് പൂവാം “ . ഞാന്‍ ‘ശെരി ‘ എന്നു പറയും.പക്ഷെ , ചുള്ളന്‍ ഇതു വരെ ഞങ്ങടെ സ്കൂളില്‍ വന്നിട്ടില്ലാ, വേറെ ഒന്നും കൊണ്ടല്ല, സമരത്തിനിടക്ക് രണ്ടൂ സ്കൂളുകളും തമ്മിലുള്ള ഇഷ്യൂസ് സോള്‍വ് ചെയ്യന്‍ വേണ്ടീ ഇടി കൊള്ളാന്‍ താല്പര്യമില്ലാണ്ട് തന്നെ. ഗെഡിക്ക് ഭയങ്കര ധൈര്യമാ !
ഒരിക്കല്‍ സ്കൂള്‍ വിട്ടപ്പോഴാണ് അറിഞ്ഞതു...പ്രൈവറ്റ് ബസുകളുടെ മിന്നല്‍ പണിമുടക്ക്.എന്തു ചെയ്യും ? ഞാന്‍ നമ്മടെ കണ്ണന്‍ ചേട്ടന്റെ അടുത്തു ചെന്നു . ആളു പറഞ്ഞു , “ നമുക്കു നിന്റെ അച്ഛന്റെ തറവാട്ടില്‍ പൂവാം “. നല്ല ഐഡിയയാണെന്നു എനിക്കും തോന്നി , മാത്രമല്ല വിവേകോദയം സ്കൂളിന്റെ തൊട്ടടുത്തും.ഞങ്ങള്‍ നേരെ അവിടെ ചെന്നു.അല്ലാ, അപ്പൊ വീട്ടില്‍ അറിയിക്കണ്ടേ ? , ഞാന്‍ ചോദിച്ചു . അപ്പൊ ആള് പറഞ്ഞു ‘ ബസ്സമരമാണെന്നു വീട്ടുകാര്‍ക്കറിയാം.നമ്മള്‍ ഇവിടുണ്ടെന്നു അവര്‍ ഊഹിചോളും “ . എങ്കില്‍ ശെരിയെന്നും പറഞ്ഞു , ഞാനും കൂളായി വീട്ടില്‍ ചെന്നു ചായയും പലഹാരവുമൊക്കെ കഴിച്ചു അങനെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ‘ ഐഡിയ ‘ എന്നും പറഞ്ഞ് ചുള്ളന്‍ ചാടിയെഴുന്നേറ്റു. രണ്ടാളും പോയി കുളിയെല്ലം കഴിഞ്ഞ് പോയി വിളക്കിന്റെ മുന്നില്‍ ഇരുന്നു.നാട്ടിലെ ചുള്ളന്റെ മൈന്‍ ഷൈനിങ് ഐറ്റമായ ‘ ഭജന’ ആയിരുന്നു ആളുടെ ഉദ്ദേശം.പരിചയം ഉള്ള കാര്യമായതു കൊണ്ട് ഞാനും ആളുടെ കൂടെ വിളക്കിനു മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു.ചുള്ളന്‍ പാടാന്‍ തിടങ്ങി , ഞാന്‍ ഒരു പിഞ്ഞാണവും എടുത്ത് ബാക്ഗ്രൌണ്ട് മ്യൂസിക്കും ‘കോറസും’ ആയി കൂ‍ടേയും.’ഭജന’ ആരംഭിചു . ഇങനൊരു പരിപാടി ടൌണിലെ വീടുകളില്‍ പ്അതിവില്ലത്തതു കൊണ്ട് അടുത്ത വീടുകളിലെ ആള്‍ക്കാര്‍ പതുക്കെ വന്നു എത്തി നോക്കാന്‍ തുടങ്ങി. ഞങ്ങള്‍ വീടിന്റെ കാര്യം മറന്നേ പോയീ.

ഈ സമയം ടൌണില്‍ നിന്നും പത്തു കി.മി. അകലെയുള്ള ത്രിക്കൂര്‍ ഗ്രമത്തില്‍ എല്ലാരും റ്റെന്‍ഷനില്‍ ആ‍ായിരുന്നു . കാരണം നാടിന്റെ പൊന്നോമനകളായ രണ്ടൂ പയ്യന്മാരെ കണ്മാനില്ല.” ത്രിക്കുരപ്പാ , എന്റെ മോനെ കാത്തോണേ “ എന്നു ഞങ്ങളുടെ രണ്ടൂ പേരുടേയും വീട്ടുകാരും , “ ഈശ്വരാ, കൊതിപ്പിക്കല്ലേ..” എന്നു ബാക്കിയുള്ള നാട്ടുകാരും പ്രാര്‍ഥിചു.രണ്ടു പേരും ഒരുമിച്ചായിരിക്കും , എന്ന നിഗമനത്തില്‍ , രണ്ടു വീട്ടുകാരും എത്തുകയും , എന്റെ അച്ഛ്ന്‍ ടൌണിലേക്ക് ഞങ്ങളെ അന്വെഷിക്കാനായി പുറപ്പെടുകയും ചെയ്തു. തരവാട്ടില്‍ ഒന്നു നോക്കിയേക്കാം , എന്ന് അച്ഛന് എന്തോ തോന്നി. അങനെ ആള്‍ അവിടെീത്തിയപ്പോല്‍ കണ്ട കാഴ്ച ..ഞങ്ങള്‍ രണ്ടാളും കൂടി ഉമ്മറത്തിരുന്ന് വിളക്കും കത്തിച്ചു വച്ച് ഭജന തകര്‍ക്കുന്നു.മരിച്ച വീട്ടില്‍ നില്‍ക്കുമ്പോലെ കുറച്ചു പേര്‍ മുന്നില്‍ താടിക്ക് കയ്യും കൊടുത്ത് നില്‍ക്കുന്നു. ആ‍ാഹഹ, സന്തോഷം കോണ്ട് കണ്ണ് നിരഞ്ഞു പോയ അച്ഛന്‍ ഓടി വന്നു എന്റെ പിന്‍ കഴുത്തില്‍ ആളുടെ ടിപ്പിക്കല്‍ സ്റ്റൈലില്‍ ‘രണ്ടെണ്ണം’ പൊട്ടിച്ചിട്ട് , ഒന്നും മിണ്ടാതെ അകത്തേക്കു കയറിപ്പോയീ. രണ്ടെണ്ണത്തില്‍, ഒരെണ്ണം എന്റെതും , രണ്ടാമത്തേത് നമ്മടെ കണ്ണന്‍ പുലിക്കുള്ളതും. കാരണം , അച്ചന് ചുള്ളനെ തല്ലാന്‍ ഉള്ള റൈറ്റ്സ് ഇല്ല്യലോ....അളിയന്റെ ചക്കനല്ലേ..? പക്ഷെ , ഭക്തിയില്‍ ആറാടുകയായിരുന്ന എനിക്കും കണ്ണന്‍ ചേട്ടനും അച്ഛന്‍ തല്ലിയതിന്റെ ഗുട്ടന്‍സ് പിടി കിട്ടിയില്ല്യ.പക്ഷെ , സംഗതികള്‍ എല്ലാം ക്ലിയറായി സസ്പന്‍സ് മാറിയ കാണികള്‍ പതുക്കെ അവിടെ നിന്നും സ്കൂട്ടായീ...
ഇന്നും എവിടെയെങ്കിലും വച്ച് ഭജന കേള്‍ക്കുമ്പോള്‍ , ഞാന്‍ ഓര്‍ക്കും ഈ സംഭവം !

Wednesday, November 18, 2009

കുട്ടിക്കാലത്തെ പൊട്ടത്തരങ്ങള്‍ - പാര്‍ട്ട് 1

വായില്‍ വെള്ളീക്കരണ്ടീയുമായി ഞാന്‍ ഒരു വല്യ കുടുംബത്തേക്കണ് ഞാനെന്ന സംഭവം ജനിച്ചു വീണത് !. അല്ലെങ്കില്‍ വേണ്ടാ, എന്തിനാ നുണ പറയണേ....? .ഒരു വെറും സാധാരണ വീട്ടിലാണ് ഞാന്‍ ജനിച്ചതും , വളര്‍ന്നതും , പിന്നെ കയ്യും കാലും ഉറച്ചപ്പോള്‍ ജിമ്മിനു പോയതും. ( ശോ ...സത്യം!...ഓഫീസിന്റെ മച്ചിലിരുന്നു ഒരു പല്ലി ചിലച്ചു...ഹോ...ഇതൊക്കെ ശെരിക്കും ശാസ്ത്രം തന്നെ...). ഗൂഗിള്‍ മേപ്പില്‍ , ത്രിക്കൂര്‍ ഗ്രാമത്തിന്റെ തിലകക്കുറിയാ‍യ ‘ശ്രീ ത്രിക്കൂര്‍ മഹാദേവ ‘ ക്ഷേത്രത്തിന്റെ അമ്പലനടയ്കു സമീപം എന്‍.എസ്.എസ്. കരയോഗം ഷോപ്പിങ് മാളിന്റെ തൊട്ടടുത്ത് !.
എന്റെ തല കണ്ടപ്പോള്‍ തന്നെ മുത്തച്ച്ച്ഛന്‍ ഫോട്ടൊയായി മാറി , ത്രിക്കുര്  മണലിപുഴയില്‍ വെള്ളം കയറി കോനിക്കര - പുലക്കാട്ടിക്കര പാടങ്ങള്‍ വെള്ളത്തിലായി, ഉത്സവത്തിനു കോണ്ടു വന്ന ആന ഇടഞ്ഞോടി , അമ്മക്കും അമ്മൂമ്മക്കും ശ്വാസം മുട്ട് കൂടി ...അങ്ങനെ നാടിനുംവീടിനും ‘ ഐശ്വര്യവും ‘ കൊണ്ടാ‍ണ് ഞാന്‍ അവതാരമെടുത്തത് .
എന്റെ അമ്മയും , അമ്മേടെ ഫ്രന്റ്സ്  ആയ ശ്രീമതി മാ‍ാലതി ചേചി , ഭാരതി ചേചി എന്നിവരും മക്കളുടെ കാര്യത്തില്‍ നല്ല റ്റൈമിങ്ങില്‍ ആയിരുന്നു..... ഫസ്റ്റ് ബാച്ചില്‍  ഞാന്‍ , നിഷാദ് , രഭീഷ്  എന്നിങ്ങനേയും  സെകന്റ് ബാച്ചില്‍ എന്റെ അനിയത്തി ഗോപിക, സുനി, രജി എന്നീ ഒര്‍ഡറിലും. !!
ഫസ്റ്റ് ബാച്ചിലെ  ഉഗ്രന്മാരായെ ഞങ്ങള്‍ , പിന്നെ അമ്മവന്റെ മക്കളായ കണ്ണന്‍, ജിതു, ജിനു  എന്നിവരുമായിരുന്നു  ഒരുമിച്ചു കളിച്ചു വളര്‍ന്നത്. എന്റേയും, നിഷാദിന്റേയും രഭീഷിന്റെയും വീടുകള്‍ മൂന്ന് കല്ലുകള്‍ വച്ചു അടുപ്പു കൂട്ട്യപോലെ ആയിരുന്ന്നു....” ഈസി  ആക് സെസ് “ ! അതിന്റെ ഗുണവും ദോഷവും മൂന്ന് കുടുംബക്കരും അറിഞ്ഞിട്ടുണ്ട് .പക്ഷെ , ഞ്ഞങളുടെ ക്രിക്കറ്റ് ഗ്രൌണ്ട് എന്റെ വീടിന്റെ ഉമ്മറം ആയിരുന്നു , പൊട്ടിയ ഓടുകളും , ജനലുകളും സാക്ഷികള്‍ ! ഒരിക്കല്‍ അടുത്തുള്ള സൈക്കിള്‍ കടയില്‍ നിന്നും സൈകിള്‍ വാടകക്കെടുത്ത് സൈകിളോട്ടാന്‍ പഠിക്കാന്‍ തിരുമാനിച്ചു. പുറയങ്കാവ് അമ്പലത്തിനു സമീപമായിരുന്നു സംഗതി ഓടിച്ചു പഠിച്ചത് . പക്ഷെ , ഞങ്ങടെ ടീമിലെ ‘ ഗണേശന്‍ ‘ എന്ന പുലി ഒരിക്കല്‍ ഒരു വേലിയില്‍ സൈക്കിള്‍ കൊണ്ടൂ ഇടിക്കുകയും , ദേഹമാകെ പരിക്കുകളുമായി പിന്വാങ്ങുകയും ചെയ്തു.ചുള്ളന്‍ പറയണത് ‘ ഞാനാ ആടിനെ രക്ഷിക്കാന്‍ വേണ്ടീ ചെയ്തതാ എന്റെ ഇഷ്ടാ‍ ! “ എന്നാണ് .അതോടു കൂടി പഠിപ്പ്  അവിടെ നിന്നും അമ്പലനടയിലോട്ട് മാറ്റി. “ബട്ട് ം ഇറ്റ് വാസ് മൈ റ്ടേണ്‍ “.. ഒരു ഇറക്കത്തു നിന്നും പുല്ലു പോലെ സൈക്കിളോടിച്ചു വന്ന ഞാന്‍ ബ്രേക് പിടിക്കാന്‍ മറന്നു പോവുകയും , നേരെ പോയി , ആല്‍ത്തറയില്‍ ചെന്നിടിക്കുകയുമായിരുന്നൂ...ഇടിയുടെ ശക്തിയില്‍ ഓര്‍മയുടെ റിലേ കട്ടായ ഞാന്‍ അവിടെ തന്നെ കുറച്ചു നേരം ഇരുന്നു റെസ്റ്റ് എടുത്തു .സിഗ്നല്‍ തിരിച്ചു വന്നപ്പോള്‍ , അമ്മ മുന്നില്‍ നില്‍ക്കുന്നു. അങ്ങനെ എന്റെ സൈക്കില്‍ പഠിത്തവും നിന്നു !



 ക്രിക്ക്റ്റു കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ ടീമിന്റെ മയിന്‍ എന്റെര്‍റ്റൈന്മെന്റ്  മീന്‍ പിടുത്തമായിരുന്നു. അതിനു പുഴക്കരയിലുള്ള ‘കണ്ണാമത്ത് കടവ് “ എന്നു പറയുന്ന സ്ഥലത്ത് പോകണം. പക്ഷെ , ഈ  പരിപാടിയില്‍ അമ്മവന്റെ മക്കളായ കണ്ണന്‍ , ജിതു എന്നിവരായിരുന്നു ലീഡെഴ്സ് .വീട്ടില്‍ നിന്നും അമ്മയോട് കരഞ്ഞു കാലു പിടിച്ചിട്ടാണ് ഒന്നു പോകാന്‍ സമ്മതിക്കുക , അതും അച്ചന്‍ ഉറങ്ങി എഴുന്നേല്‍ക്കുന്ന വരെയുള്ള ക്രൂഷ്വല്‍ റ്റൈമില്‍ . അങ്ങനെ നേരെ അമ്മാവന്റെ  വീട്ടില്‍ ചെല്ലും, അവിടെ നിന്നും അമ്മവന്റെ മക്കള്‍ - പുലികളേയും കൂട്ടി മീന്‍ പിടിക്കാന്‍ പോകും. പരല്‍, തവളകണ്ണന്‍ തുടങ്ങിയ വമ്പന്‍ സ്രാവുകളെയാണ് ഞങ്ങള്‍ പിടിക്കുക .എന്നിട്ടു അവിടെ തന്നെ ആരോ ക്രിഷി ചെയ്ത പോലെ വളരുന്ന ചേമ്പിന്റെ ഇല പറിച്ചു , അതില്‍ വെള്ളം നിറച്ച്  മീനുകളെ എല്ലാം ഇട്ട് ഒരു വരവാണ് വീട്ടിലേക്ക് . പിടിച്ച മീനുകളെ എല്ലാം പിന്നെ വീട്ടിലെ ചെറിയ വെള്ളടാങ്കില്‍  ഇടും. ഏതാണ്ട്  ചാകര കൊയ്ത്തു കഴിഞ്ഞ് വന്ന ഒരു ഭാവമായിരിക്കും അപ്പൊ എന്റെ മുഖത്തു..എന്റെ മുഖത്ത് മാത്രം....!
വീട്ടില്‍ മിക്കവാറും ദോശ അല്ലെങ്കില്‍ ഇഡ്ഡലി ആയിരിക്കും രാവിലെ ,  “  ഈ അമ്മക്കു വേറെ ഒന്നും ഉണ്ടാക്കാനറിയില്ലേ ? നിഷാദിന്റെ വീട്ടില്‍ ഇന്നു ഇറ്ച്ചിയും അപ്പവുമാണ് “ എന്നും പറഞ്ഞു അലമ്പുണ്ടാക്കി , ഇഡ്ഡലിയാണെങ്കില്‍ 5-6 , ദോശയാണെകില്‍ 8-10 മാത്രം കഴിച്ചിട്ട്  പിണങ്ങി എണീറ്റ് പോകും. അല്ല പിന്നെ ? എനിക്കു ഭയങ്കര വാശിയാ! എന്നാല്‍ എന്റെ ഡയലോഗുകള്‍ ഒന്നും അച്ചന്‍ കേള്‍ക്കതിരിക്കാന്‍ ഞാന്‍ ശ്രദ്ധിചിരുന്നു. അനിയത്തിയണെങ്കില്‍ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു കഴിച്ചിട്ട് എണീറ്റ് പോകും..തീറ്റിപണ്ടാരം! എല്ലരും കഴിച്ച ശേഷം , അമ്മ വെള്ളച്ചോറ് (തലേ ദിവസത്തെ ) കഴിക്കുന്നത്  കാ‍ണുമ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നത് അമ്മക്കു ദോശയും ഇഡ്ഡലിയുമൊന്നും ഇഷ്ടമല്ലാത്തതു കൊണ്ടാണെന്നണ്‍. ! പക്ഷെ  വളരെ വൈകി എനിക്കു മനസ്സിലായി....ബ്രേക്ഫാസ്റ്റിലെ അമ്മയുടെ പങ്കും അമ്മ എനിക്കു വേണ്ടി ഡെഡികേറ്റ് ചെയ്യുകയായിരുന്നൂ...!.


സ്കൂളിലും ങ്ങങടെ  ‘ റോയല്‍ ടീം ‘  ഒരു   ക്ലാസിലായിരുന്നു , ത്രിക്കുര്‍ ഗവ. എല്‍.പി. സ്കൂളില്‍ . ക്ലാസ് സയത്തു  പോലും , ഡസ്കില്‍ കാലും കയറ്റി വച്ച്  ഹൈ പിച്ചില്‍ കൂര്‍ക്കം വലിയില്‍ പ്രശസ്തനായ ശ്രീ . ദാമോദരന്‍ മാഷുടെ ക്ലാസില്‍ . ആളുടെ പീഡനമുറകള്‍ രസകരമാണ്.. - ക്ലാസില്‍ ഇരുന്ന് വര്‍ത്തമാനം പറഞ്ഞ് ആളെ ഉറക്കത്തില്‍ ശല്ല്യപ്പെടുത്തുന്നവനെ പിടിച്ച്   പെണ്‍കുട്ടികളുടെ  ഇടയില്‍ കൊണ്ടീരുത്തുക ( ഹും, ഞാന്‍ അന്നു  കുട്ടിയാര്‍ന്നൂ ) , ഏറ്റവും പുറകില്‍ ഇട്ടിട്ടുള്ള മണല്‍ പൊടിയില്‍ കുട്ടികളെ എഴുത്തിനിരുത്തും പോലെ മുട്ട് കുത്തി നിര്‍ത്തുക  , പെണ്‍കുട്ടികള്‍ ഇരിക്കുന്ന സൈഡില്‍ നിര്‍ത്തി ട്രൌസര്‍ പൊക്കി തല്ലുക എന്നിങ്ങനെ.... 
ഒരിക്കല്‍  മൂന്നാം ക്ലാസില്‍ വച്ചു എന്നെ ‘ ഇന്‍സള്‍ട്ട്’ ചെയ്തു സംസാരിച്ചെന്നും പറഞ്ഞു ഒരുത്തനെ ഞാന്‍  സ്കൂളില്‍  ഉപ്പുമാവുണ്ടാക്കുന്ന റൂമില്‍ “ കോമ്പ്രമൈസിനെന്നും “ പറഞ്ഞു വിളിച്ചു വരുത്തിയിട്ട്  ചൊറിയുന്ന ചേമ്പിന്റെ ഇല മുഖത്തു വച്ച്  തേച്ചു.  എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൊണ്ട് അവന്റെ മുഖം ആകെ വീര്‍ത്ത്  ‘കവിയൂര്‍ പൊന്നമ്മയുടെ ‘ മുഖം പോലെയായി . ആകെ പേടിച്ചു പോയ ഞാന്‍ , ഇനി ക്ലാസില്‍ ചെന്നിരുന്നല്‍ ഒരു മനസ്സമാധാനം കിട്ടില്ല്യായെന്നും പറഞ്ഞ്  സ്കൂളില്‍ നിന്നും മുങ്ങി.’  എന്റെ വിദ്യാഭ്യാസ ജീവിതത്തിലെ ആദ്യത്തെ ‘ ക്ലാസ് കട്ട് ‘ .പക്ഷെ , പിറ്റേ ദിവസം തന്നെ അവന്‍ അതേ  രീതിയില്‍ പ്രതികാരം ചെയ്യുകയും ,  അന്നു മുഴുവനും ഞാന്‍ എല്ലരോടും “ മുഖം വീര്‍പ്പിച്ചിരിക്കുകയും “ ചെയ്തു ! ഒരിക്കല്‍ , നാലാം ക്ലാസില്‍ വച്ചുള്ള ഗേങ്  വാര്‍ സമയത്ത് നമ്മടെ അമ്മവന്റെ മോന്‍ ജിതു ഒരു ദിവസം  ഒരു ‘കത്തി’യുമായി , അതെ ഒറിജിനല്‍   സാധനം  തന്നെ , സ്കൂളില്‍ എത്തി . ഒരു ചുള്ളനെ പൂശാനാണത്രെ! . സംഗതി ഹെഡ്മാഷ് അറിയുകയും അമ്മാവന്റെ മോന്‍ പുലിയെ  ടി.സി. കോടുത്ത് ബഹുമാനിക്കുകയും , സ്കൂളില്‍ നിന്നും തെറിപ്പിക്കുകയും ചെയ്തൂ . 
ഞാന്‍ പിന്നെ നെരത്തേ തന്നെ ആ സ്കൂള്‍ വിട്ട്  ത്രിശ്ശൂര്  സി.എം.എസ്സില്‍ പോയി ചേരുകയും ചെയ്തു. ..ഏയ് , എന്നെ പുറത്താക്കിയതൊന്നുമല്ലാ,,,,ഞാന്‍ ടി.സി.  ചോദിച്ചു വാങ്ങിയതാ !

കാര്യം വല്യ് സ്നേഹമൊക്കെയാണെങ്കിലും സ്കൂളില്‍ പരീക്ഷാ സമയമായാല്‍ , അമ്മ വളരെ സ്ടിക് റ്റ് ആവും. പിന്നെ ഒരോ പരീക്ഷകള്‍ വരുമ്പോളും എന്റെ പേടി പരീക്ഷയെ ആയിരുന്നില്ല്യ, അതു കഴിഞ്ഞ് വീട്ടില്‍ ചെല്ലുമ്പോള്‍ ഉള്ള അമ്മയുടെ ചോദ്യപേപ്പര്‍ കയ്യില്‍ പിടിച്ചുള്ള് ചോദ്യം ചെയ്യലായിരുന്നു. വീട്ടില്‍ ഇടനാഴിയില്‍ സാമി പടങ്ങള്‍ വച്ചിട്ടുള്ള റൂമായിരുന്നു ചോദ്യം ചെയ്യല്‍ കേന്ദ്രം. പരീക്ഷ രാവിലെ ആണെങ്കില്‍ ഉച്ചക്കും , അല്ലാ ഉച്ചക്കണെങ്കില്‍ വൈകീട്ടും എന്റെ നിലവിളികള്‍ വീ‍ടിനുള്ളില്‍ അലയടിക്കുമായിരുന്നു .! ഒരിക്കല്‍ എന്റെ കാറല്‍ കേട്ടിട്ട് അപ്പുറത്തെ പറ്മ്പില്‍ നിന്നും “ ഇന്നു ഒന്നാം തിയതി ആയിട്ട് എന്താ സതിചേച്ച്യേ കോഴിയെ കൊല്ലണെ ? “ എന്നു  പാല്‍ സൊസൈറ്റിയിലെ ചന്ദ്രേട്ടന്‍ വിളിച്ചു ചോദിച്ചു. അതില്‍ പിന്നെ തല്ലും മുന്‍പെ “ വായ പൊത്തെടാ !”  എന്നും പറഞ്ഞായിരുന്നു അമ്മ തല്ലിയിരുന്നത്.... ഈ അമ്മെടെ ഒരു കാര്യം !


       ത്രിശ്ശൂര്‍ പഠിക്കാന്‍ പോക്ക് തുടങ്ങിയതില്പിന്നെ സ്കൂളില്‍ന്റെ മുന്നില്‍ വരുന്ന ഐസ് ഫ്രൂട്ട് , അമ്പാടി ഹോട്ടലില്‍ നിന്നും വാങ്ങുന്ന ‘കിറ്റ്കാറ്റ്’ , വിവേകോദയം സ്കൂളിന്റെ അടുത്തെ പെട്ടീകടയില്‍ നിന്നും വാങ്ങുന്ന നേം സ്ലിപ്പുകള്‍ എന്നീ അത്യാവശ്യ ചിലവുകള്‍ക്കു കാശില്ലാതെ ഞാന്‍ സാമ്പത്തിക മാന്ദ്യത്തില്‍ ആയിരുന്ന കാലം. പൈസ ചോദിച്ചു അച്ചനെ ബുദ്ധിമുട്ടിക്കെണ്ടാ എന്നു കരുതി , ഞാന്‍ ‘സ്വന്തമായി ‘  ഹങറില്‍ കിടക്കുന്ന ഷര്‍ട്ടിന്റെ  പോക്കറ്റില്‍ നിന്നും , അലമാരിയിലെ ഡയറിയുടെ ഉള്ളില്‍ നിന്നും പൈസ അടിച്ചു മാറ്റി സമ്പാദ്യശീലം വളര്‍ത്തിയെടുത്തു. ഒരിക്കല്‍ ഈ ഡയറി ഓപെറേഷന്‍ കഴിഞു നോക്കുമ്പോള്‍ അച്ച്ഛ്ന്‍  എന്റെ പുറകില്‍ , എന്നെ അഭിനന്ദിക്കാന്‍ തയ്യറായി നിക്കുന്നു , ഒരു പട്ടവടിയുമായി ! കുറച്ചു നേരത്തെ എന്റെ നിലവിളികള്‍ക്കും , മതാ-പിതാ ശ്രീകളുടെ ഉപദേശങ്ങള്‍ക്കും ശേഷം , രംഗം ശാന്തമായി. അനിയത്തി അപ്പോഴും സംഭവം ക്ലിയറാകതെ , വായും പൊളിച്ചു അവിടെ നില്‍പ്പുണ്ടായിരുന്ന്....” ഹും..ഹു കെയേഴ്സ് ? “ .  പക്ഷെ , എനിക്കു എന്റെ മിസ്റ്റേക്ക് മനസ്സിലായി...” കുറച്ചു കൂടി കെയര്‍ഫുള്‍ “ ആകേണ്ടിയിരിക്കുന്നു  .! എന്തായാലും ,  ആ  സംഭവത്തിനു  , ഞാന്‍ ഈ പരിപാടി നിര്‍ത്തി,  പകരം സ്കൂളിലേക്കും , കടകളില്‍ നിന്നും ഉള്ള പര്‍ച്ചേസില്‍ “ ഫ്രോഡ് “ കാണിക്കാന്‍ തുടങ്ങി.

അങനെയുള്ള ഞാനാണ്  ഇന്നു ദുഫായില്‍ , കമ്പനിയിലേക്കു സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന ഡിപ്പര്‍ടുമെന്റില്‍ പണിയെടുക്കുന്നത് ....ദൈവത്തിന്റെ ഒരോ കളികളേ...!! 

Tuesday, November 17, 2009

യേസ് ..ഐ പാസ് !!!

വീണ്ടൂം ആ സുദിനം വന്നെത്തി .ഇന്ന് എന്റെ ‘എത്രാമെത്തേയൊ ‘  ഡ്രൈവിങ്ങ്  ടെസ്റ്റാണ് , ദുഫായ് മെട്രോയിലെത്തിയ  ശേഷം. എണ്ണം തെറ്റിയിരിക്കുന്നു , കുറേയേറെ ആവുമ്പോള്‍ എന്ത്തിന്റേതായാലും എണ്ണം തെറ്റുക എന്നത് സ്വാഭാവികം ! രാത്രി ഉറക്കവും ശെരിയായില്ല. അതെങ്ങനെ ? ഡ്രൈവിങ്ങ് സ്കൂളില്‍ ഫീസടച്ച് ഫീസടച്ച് ക്രെഡിറ്റ് കാറ്ഡിന്റെ ഷൈനിങ്ങ് വരെ നഷ്ട്ടപ്പെട്ടു . രാത്രി മുഴുവനും ഉറക്കത്തിനിടക്ക് ഡ്രൈവിങ്ങ് ടെസ്റ്റ് കൊടുക്കുന്നതും , അബദ്ധങ്ങള്‍ പറ്റുന്നതും , എക്സമിനര്‍ അറബി “ യൂ ഫെയില്‍ “ എന്നു അലറി , തെറി വിളിക്കുന്നതും സ്വപ്നം കണ്ടൂ ഞെട്ടി എഴുന്നേറ്റു , പലവട്ടം. !
രാവിലെ  തന്നെ എഴുന്നേറ്റു കുളിച്ച്  കുട്ടപ്പനായി , റൂമിന്റെ വാതിലില്‍ ഒട്ടിച്ചിരിക്കുന്ന ‘ ത്രിക്കൂരപ്പന്റെ ഫോട്ടൊ നോക്കി , “ ഇന്നെങ്കിലും !” എന്നു പ്രാര്‍ഥിച്ചു . ടെസ്റ്റിന് ‘നാദ്-അല്‍-ഹമ്മര്‍’ വരെ പോണം പണ്ടാരമടങ്ങാന്‍ !
റൂമില്‍ നിന്നും പുറത്തിറങ്ങി , ആദ്യം കണ്ട ഒരു ‘പഴുക്കാത്തവന്റെ ‘ ( പച്ച അഥവാ പാകിസ്താനി ) ടാക്സി പിടിചു . വണ്ടിയില്‍ കയറിയപ്പോഴോ ..അവന്‍  ദുബായിലെ ട്രാഫികിനെ കുറിച്ചും , ചൂടിനെ കുറിച്ചും , ടാക്സി ഓടിക്കനാവശ്യമായ കഴിവുകളെ കുറിചും വിവരിക്കാന്‍ തുടങ്ങി. ഞാന്‍  ടെസ്റ്റിനു പോകുവാണെന്നു അറിഞ്ഞപ്പോള്‍ , ചുള്ളന്റെ വക ഒരു ക്ലാസ്സും.!  എന്നിട്ടു ഗെഡി വണ്ടി ഓടിക്കുന്നതു കണ്ടാലോ ...ഓരോ ട്രാക്കിന്റെയും  വീതി അളന്നു , ട്രാഫിക് സിഗ്നലുകളുടേയും റഡാറുകളുടേയും ടൈമിങ്ങ് പരിശോധിച്ചും , മറ്റു വണ്ടികളുടെ ഹോണടികള്‍ - ഇലക്ഷനില്‍ ജയിചു വരുന്ന സ്ഥാനാര്‍ഥിയെ പോലെ ‘ ഏറ്റു വാങ്ങിക്കൊണ്ടൂം‘ ആയിരുന്നു ! വ്രിത്തികെട്ടവന്‍ .!
                ഒരു പാകിസ്റ്റാന്‍കാരന്റെ ഉപദേശം കേട്ടപ്പോള്‍ സ്വാഭാവികമായും എന്റെ ചോര തിളച്ചു. പക്ഷേ , അതു പെട്ടന്നു മാറി , കാരണം ഇവന്മാറ്ക്കു ബോധം കുറവാണ് , വെറുതെ അവന്റെ  കയ്യില്‍  നിന്നും തല്ല് മേടിച്ചു ഇന്ഡ്യയുടെ മാനം കളയണ്ടാ ‘ എന്നു കരുതി , അല്ലതെ ഇപ്പൊ അവനെ പേടിച്ചിട്ടൊന്നുമല്ല!.
അങ്ങനെ അവസാ‍ാനം നമ്മുടെ സ്ഥലത്തെത്തി ,  കാശും കൊടുത്ത് കാറില്‍ നിന്നും ചാടിയിറങ്ങി , “ ജീവനോടെ എത്തിച്ചതിനു നന്ദി ഭായി “ എന്ന് മലയാളത്തില്‍ പറഞ്ഞു.
ടെസ്റ്റ് ഓള്രെഡി തുടങ്ങിയെന്നു തോന്നുന്നു , അല്ലാ ഇപ്പോ നേരത്തു വന്നിരുന്നിട്ടും വല്ല്യ വിശേഷമൊന്നുമില്ല്യാലൊ.!മുന്‍പൊക്കെ രവിലെ നേരത്തെ തന്നെ ഡ്രൈവിങ്ങ് സ്കൂളില്‍ ( ബെല്‍ഹാസ )എത്തി ലേണിങ്ങ് പെര്‍മിറ്റും കൊടുത്ത് കാത്തിരിക്കും. ഇപ്പൊ എക്സ്പീരിയന്‍സായി , ടെസ്റ്റ് ഗ്രൌണ്ടില്‍ കൂളായി ഇറങ്ങും. പതിവു പോലെ പേപ്പര്‍ എക്സാമിനേഴ്സ് റൂമില്‍ കൊടുത്ത ശെഷം നമ്മുടെ പേരും വിളിക്കുന്നതും കാത്തിരിപ്പയി , ഏറ്റവും പുറകിലെ നിരയില്‍ . വൈറ്റിങ്ങ് റൂം ഒരു ചെറിയ ഹാളാണ് , അവിടെ കുറേ പേര്‍ ഇരിപ്പുണ്ട് , പഴയതും പുതിയതുമായി.....കല്ല്യാണ ഹാളില്‍ ചെറുക്കനേയും പെണ്ണീനേയും കാത്തിരിക്കുന്ന നാട്ടുകാരെ പോലെ !
കുറെ കഴിഞ്ഞപ്പോള്‍ , ഒരു ചെറുപ്പക്കാരന്‍ അറബി വന്നു ,  എല്‍.പി.സ്കൂള്‍ വരെ മാത്രം പഠിച്ചവന്‍ ന്യൂസ് പേപ്പര്‍ വായിക്കും പോലെ , ഒരോ പേരുകള്‍ വിളിക്കാന്‍ തുടങ്ങി. “ ഗൂപാ..ഗൊപ...കുമാ..ര്‍ “...ഹുമ്മ്..നമ്മടേ പേരു വിളിച്ചതാണ്. ഞാന്‍ എഴുന്നേറ്റ് , ഏതാണ്ട് അവാര്‍ഡ്  വാങ്ങാന്‍ സ്റ്റേജിലേക്കു പോകുന്ന പോലെ , ആ നിറഞ്ഞ സദസ്സിലൂടെ അയാളുടെ അടുത്തേക്കു ചെന്നു. 4 പേരെ ഒരുമിച്ചാണ് ഒരു ട്രിപ് ടെസ്റ്റിനു കൊണ്ടു പോകുന്നത് , “ ബാഹര്‍ ഗാഡി...ബൈത്തൊ “ എന്നു അറബി ചുള്ളന്‍ പറഞ്ഞു. ഞാനും പിന്നെ 2 തമിഴന്മാരും , വെറൊരു മലയാളിയുമായിരുന്നു ഒരു കാറില്‍. ഞാന്‍ ചെന്നു ബേക് സീറ്റില്‍ ഓര്‍ഡറനുസരിച്ചു ഏറ്റവും ലാസ്റ്റ് വരുന്ന രീതിയില്‍ ഇരുന്നു,,അല്ല നമുക്ക് തിരക്കില്ല്യലൊ.!
ആദ്യം ഒരു തമിഴന്‍ ആണ് വണ്ടി എടുത്തത്. ചുള്ളന്‍ ആകെ റ്റെന്‍ഷനില്‍ ഹന്റ് ബ്രേക്ക് എടുക്കാതെ , വണ്ടി എടുക്കനുള്ള റോളിലായിരുന്നു...അറബി ഏതോ തെറിയും പറഞ്ഞു , അയാള്‍ തന്നെ ബ്രേക്കു റിലീസ് ചെയ്തു. ഉടനെ നമ്മടെ തമിഴന്‍ വണ്ടീ ഒറ്റ എടുക്കലായിരുന്നു..വണ്ടീ ഒരു ചാട്ടം..അറബിയിടെ സണ്‍ഗ്ലാസ് ദേ കിടക്കുന്നു താഴെ. ഉടനെ അവന്‍ ആടുതോമായെപോലെ “ എന്റെ പുതിയ സണ്‍ഗ്ലാസ് നീ ഇപ്പൊ  പൊട്ടിച്ചേനേ  , മതി , നിര്‍ത്ത് , “ നെക്സ്റ്റ് “ എന്നലറി.( ഇംഗ്ലീഷില്‍ ) .അടുത്തവന്‍ കയറി സീറ്റിലിരുന്നു. “ യള്ളാ ജാവൊ “ അറബി ചുള്ളന്‍ അലറി.അവന്‍ വണ്ടീ എടുത്ത് ,വലതു മാറി ഇടതു മാറി അങിനെ പാര്‍കിങ്ങ് യാ‍ര്‍ഡിന് പുറത്തെത്തി. പക്ഷെ പുറത്തെത്തിയ പാടെ ചുള്ളന്‍ നേരെ വണ്ടീയുടുത്ത്  ,  മെയിന്‍ റൊഡിലെ സ്പീഡ് ട്രാക്കിലോട്ട് നേരിട്ട് കയറി. “ സ്റ്റുപിഡ് , യൂ വാണ്ട് റ്റു കില്‍ മി ? “ എന്ന് അറബി ഗറ്ജിച്ചു. അതോടു  കൂടി ഓടിച്ചിരുന്നവന്‍ തന്റെ മിസ്റ്റേക് മനസ്സിലാക്കുകയും കൂളായി നേരെ രണ്ട് ട്രാക്ക് മാറി സ്ലോ ട്രാക്കിലേക്കു ഒരെടുക്കലായിരുന്നു. പുറകില്‍ വരികയായിരുന്ന ഒരു ഫുള്‍ലോഡ് പികപ് വാന്‍ “ ഓ , ജസ്റ്റ് മിസ്ഡ് “ എന്നും പറഞ്ഞ് തൊട്ടടുത്തുകൂടി പാഞ്ഞു പോയി .പേടിച്ചരണ്ട  രണ്ട് കിളികള്‍ ഒരുമിച്ച് എന്റെ നെഞ്ഞത്തു നിന്നും ചിറകടിച്ച് പറന്നു പോയീ. ആരും പറയാതെ തന്നെ വണ്ടീ ഓടിച്ചുരുന്നവന്‍ വേഗം അടുത്ത അവൈലബിള്‍  സ്പോട്ടില്‍  പാര്‍ക്ക് ചെയ്ത് ഡോറ് തുറന്ന് ചാടിയിറങ്ങി . മാന്യനായ ആ അറബി “ നെക്സ്റ്റ് “ എന്നു മാത്രം പറഞ്ഞു , തന്റെ ഫോണെടുത്ത്  ആരെയോ വിളിച്ചു. എന്റെ ഒരു കണക്കുകൂട്ടല്‍ പ്രകാരം ചുള്ളന്‍ കെട്ടിയോളെ വിളിച്ചു “ നീ ഇപ്പൊ വിധവയായേനെ “ എന്നു പറഞ്ഞതായിരിക്കാനാണ് സാധ്യത .അങനെ മൂന്നമത്തവന്‍ കയറി . വണ്ടീ എടുത്തു ,  അറബി പറഞ്ഞ പോലെ ട്രാക്കുകള്‍ മാറി, പെര്‍ഫെക്ട് !  കുറചു ദൂരം കഴിഞ്ഞപ്പോള്‍ ഒരു പാര്‍ക്കിങ്ങ് സ്പോ‍ട്ടില്‍ കിടക്കുന്ന ബി.എം.ഡബ്ല്യൂ വിന്റെ പുറകില്‍ പാര്‍ക്കു ചെയ്യാന്‍ പറഞ്ഞു .ആത്മവിശ്വസം കൂടിയതിനാലാവാം , വിചാരിചതിനും കൂടുതല്‍ സ്പീഡില്‍ ആയിരുന്നു ഗെഡി പാര്‍ക്കിങ്ങിലേക്കു കയറിയത് . എന്തോ കുരുത്തത്തിന് നമ്മുടെ അറബി ചുള്ളന്‍ അവന്റെ സൈഡിലെ ബ്രേക്കില്‍ ഒറ്റചവിട്ടായിരുന്നു...അല്ലെങ്കില്‍ ഞങ്ങളുടെ ‘സണ്ണി’ആ ‘ ബി.എം.ഡബ്ല്യൂവിന്റെ’ പുറകിലിടിച്ചു ‘രണ്ടും “ ഒന്നായേനെ “ ! അങ്ങനെ അവന്റെ കാര്യവും തിരുമാനമായി. അടുത്ത “ നെക്സ്റ്റ് “ ഞാനായിരുന്നു . ത്രിക്കൂരപ്പനേയും , മാതാ-പിതാ ശ്രീകളേയും , എന്റെ ഡ്രൈവിങ്ങ് മാഷായ - ഒരിക്കല്‍ ഞാന്‍ റൌണ്ട് എബൌട്ട് എടുക്കുന്നതു കണ്ടീട്ട്  “ മേരെ ചോട്ടെ ചോട്ടേ ബച്ചെ ഹൈ “ എന്ന് എന്നെ ഓര്‍മ്മിപ്പിച്ച സഹിദ് ഭായിയേയും , മനസ്സില്‍ ധ്യാനിചു ഞാന്‍ വണ്ടീയെടുത്തു....ഓകെ...വീണ്ടൂം പെര്‍ഫെക്ട് .! മൂന്നു നാല്‍ പ്രാവശ്യം അറബി പറഞ്ഞ പൊലെ ട്രാക്കുകള്‍ ഞാന്‍ പുഷ്പം പോലെ മാ‍ാറി...കാരണം എന്റെ ചാത്തന്മാര്‍ എനിക്കു അപ്പോല്‍ വണ്ടികള്‍ ഒന്നും വരാതെ റോഡ് ക്ലിയറാക്കിതന്നു. എനിക്കു ആത്മവിശ്വാസം കൂടി . അപ്പോഴാണു “ റൌണ്ടബൌട്ട് യൂ ടേണ്‍ “ എന്ന് അറബി പറഞ്ഞത് , എന്റെ ഡ്രൈവിങ്ങ് മാഷിന്റെ ഫേവരൈറ്റ് “ ഇനം. “ പടച്ചോനേ കാത്തോളീ “ എന്നും പറഞ്ഞു ഞാന്‍ വിജയകരമായി റൌന്ണ്ടബൌട്ട് പൂര്‍ത്തിയാക്കി. “ റൈറ്റ് പാര്‍ക്കിങ്ങ് “ എന്നും പറഞ്ഞ്  അറബി ‘ ഇനി അബദ്ധം പറ്റരുത് ‘ എന്നും മനസ്സില്‍ വിചാരിച്ച് ബ്രേകില്‍ കാല്‍ വച്ചു.പക്ഷെ , മുന്നില്‍ വേറെ വണ്ടീയൊന്നും ഇല്ലാത്തതിനാലും, സ്പേസ് ഇഷ്ടം പോലെ ഉണ്ടായിരുന്നതിനാലും ഞാന്‍ കൂളായി പാര്‍ക്കു ചെയ്തു . “ ഓകെ, ബേക് ടു യാര്‍ഡ് “ എന്നു അറബി പറഞ്ഞു...അങനെ വീണ്ടൂം ടെസ്റ്റ് യാര്‍ഡില്‍ എത്തി. അറബി തന്റെ  കയ്യിലെ ചാര്‍ട്ടില്‍ ഒരോരുത്തരുടേയും റിസള്‍ട്ട് എഴുതാന്‍ തുടങി. ശേഷം , വിതരണം ആരംഭിച്ചു...”  ഫെയില്‍ , ഫെയില്‍ ,ഫെയില്‍ ...ഗൂപ..കൂമാര്‍ ..യൂ പാസ് “ എന്നു പറഞ്ഞു അറബി. “യെസ്” ..അറ്റ് ലാസ്റ്റ് ഞാന്‍ പാസ്സായിരിക്കുന്നൂ...ഹൊ..എനിക്കു വയ്യാ!.
" വന്ദനം” സിനിമയില്‍ “ എന്തോ “ കണ്ട് ബോധം പോയി വീട്ടില്‍ നിന്നും ഇറങ്ങി റോഡ് ക്രോസ്സ് ചെയ്ത് പോകുന്ന മോഹന്‍ലാലിനെ പോലെ ഞാന്‍ അറബിയുടെ  കയ്യില്‍ നിന്നും “ PASS"  എന്നെഴുതിയ പേപ്പറുമായി വായും പൊളിച്ചു കാറില്‍ നിന്നും ഇറങ്ങി നടന്നു.!

Monday, November 16, 2009

ശ്രീരാമ ബസ്സ്....ചില ഓര്‍മ്മകള്‍ !

  ‘ സി.എം.എസ് ഹൈസ്കൂള്‍ ‘ - ത്രിശ്ശൂരിലെ  സ്വരാജ് റൌണ്ടില്‍ അംബാടി ഹോട്ടലിനു സമീപം ( ?!! ) സ്ഥിതി ചെയ്യുന്ന  പ്രശസ്തമായ വിദ്യാലയം.  ഇവിടെയാണ്  ഞാനെന്ന മിടുക്കന്‍ ( അതു പിന്നെ , എന്നെ പറ്റി  തന്നെ ആവുമ്പോള്‍....) പഠിച്ചിരുന്നത്  , അഥവാ  പഠിക്കാനെന്നും പറഞ്ഞു എന്നും രാവിലെ ഒരു വലിയ ചോറ്റു പാത്രവും , കുറച്ചു പുസ്തകങ്ങളുമായി 8 മണിയുടെ “ ശ്രീരാം “ ലിമിറ്റെഡ് സ്റ്റോപ് ഫാസ്റ്റ് പാസ്സഞറില്‍ പോയിരുന്നത് . ഫയര്‍ഫോഴ്സ് വണ്ടിയെപ്പോലെ ഫുള്‍ ചുവപ്പായിരുന്നു  നമ്മുടെ വണ്ടീയുടെ നിറം.   ബസ്സില്‍ കയറിയാല്‍ ഏറ്റവും പുറകില്‍ ചാരി നിര്‍ത്തി സ്ക്രൂ ചെയ്തു വച്ചിട്ടുള്ള തേഞ്ഞു തേഞ്ഞു പകിസ്താനിറൊട്ടി പൊലെയായ “ സ്റ്റെപ് നി” ടയറില്‍ പിടിച്ചാണു ഞാനടക്കമുള്ള ത്രിക്കൂരിന്റെ “ നാളത്തെ “ അഭിമാന താരങ്ങളുടെ നില്പ് . അതായതു ബസ്സുകളീല്‍ മുന്‍ഭാഗതുള്ള  സ്ത്രീ-പുരുഷ സെക്ഷനുകളെ വേര്‍തിരിക്കുന്ന ആ “ ഇന്‍ വിസിബിള്‍ “ ബോര്‍ഡറിനെ പറ്റി ഒരു അറിവും ഇല്ലതിരുന്ന കാലം.! പിന്നെ,  ഈ ബസ്സിന്റെ വേഗതയെപറ്റി പറയുകയാണെങ്കില്‍ ,  ഒല്ലൂര്‍ - ത്രിശ്ശൂര്‍ ഹൈവേയില്‍ വച്ചിട്ടുള്ള റഡാറുകള്‍ അടിക്കാതിരിക്കാന്‍ മണിക്കൂറില്‍ 30 കി.മി. ആയിരുന്നു ബസിന്റെ മാക്സിമം സ്പീഡ് !
ബസ്സിലെ പഴയ കേബിന്‍ ക്രൂസ് ഇവരൊക്കെയാണ് -
ഡ്രൈവര്‍ - ശ്രീ. രാമേട്ടന്‍  , ബസ്സു ഓടി തുടങ്ങിയ കാലം മുതല്‍ അതിന്റെ സാരഥി. ആളുടെ അഭിപ്രായത്തില്‍ ,  ഇത്രയും നല്ല കോന്‍ഫിഗറേഷനുള്ള ഒരു ബസ് ത്രിശ്ശൂര്‍ ജില്ലയില്‍തന്നെ ഇല്ല്യ!  ഭയങ്കര പിക് അപ് ആണ് ,  ചില സമയത്തു അവന്റെ ( ബസിന്റെ ) പോക്കു കണ്ടിട്ട് ആളു തന്നെ പേടിച്ചിട്ടുണ്ടത്രെ ! അതു ശെരിയാ, ആ വണ്ടിയുടെ അവസ്ഥ കണ്ടാല്‍ ആര്‍ക്കായാലും പേടി തോന്നും.
കണ്ടക്ടര്‍ - ശ്രീമാന്‍ മത്തായി , ആളു ആകെ ഇത്തിരി വലിപ്പമേ ഉള്ളുവെങ്കിലും ഭയങ്കര എനെര്‍ജെറ്റിക് ആണ് . ഫുള്‍ റ്റൈം ഡയലോഗുകളും വിട്ട് ബസിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ചുള്ളന്‍ ട്രിപ് അടിച്ചുകൊണ്ടേയിരിക്കും. ആളെ ഇടക്കു ചൂടാക്കാനായി തിരക്കിനിടയില്‍ പിന്നില്‍ നിന്നും “ ടോ മത്തായീ “ എന്നു പിള്ളെര്‍ വിളിച്ചു കൂവും. ഉടനടി ആള് ബസിന്റെ ഏതു സെക്ഷനിലായാലും  നല്ല മുട്ടന്‍ തെറികള്‍ വിളിചു പറഞ്ഞു പിള്ളെരോട് ചൂടാവും.
കിളി + ടിക്കറ്റ് ചെക്കര്‍ - ഇങ്ങേരുടെ ശെരിക്കുമുള്ള പേര്‍ എനിക്കിന്നും അഞ്ജാതമാണ് .പക്ഷെ , എല്ലാരും  “ ഷാരടിമാന്‍ “ എന്നാണ്  ആളെ വിളിക്കറുള്ളത് .ഞങ്ങളുടെ റൂട്ടില്‍ പ്രൈവറ്റ് ബസിലെ ആദ്യത്തെ ചെക്കര്‍ എന്ന റിക്കാര്‍ഡ് ആളുടെ പേരിലാണ് .  ഷാരടിമാന്‍ ഒരു മിണ്ടാപ്രാണിയും , നിരുപദ്രവകാരിയുമാണ്.
പക്ഷെ ചെക്കിങ്ങിനിടക്കു ചുള്ളനും നമ്മടെ മത്തായേട്ടനുമായി ചില്ലറ ഇഷ്യൂസ് ഉണ്ടാവറുണ്ടെങ്കിലും , സാധാരണ നിലക്കു അവര്‍ സചിനേയും സേവാഗിനേയും പോലെ നല്ല ജോഡികളായിരുന്നു.

പക്ഷെ എന്തൊക്കെയായലും , ശ്രീരാമിലെ ‘ യാത്ര സേഫായിട്ടയിരുന്നു എല്ലാരും അംഗീകരിച്ചത്. ഒരിക്കല്‍ ത്രിക്കൂര്‍ - കോനിക്കര പാലം വളവില്‍ വച്ച് സ്റ്റിയറിങ്ങ് വലത്തോട്ട് ഫുള്‍ ഒടിച്ച്  ശെഷം തിരിച്ചൊടിക്കന്‍ പൈലറ്റ് മറന്നു പോവുകയും , തുടര്‍ന്നു വണ്ടി അതിന്റെ സ്വന്തം ഇഷ്ടപ്രകാരം അടുത്ത പാടത്തേക്ക്  കൂളായി ഇറങ്ങി പോവുകയും ചെയ്ത സംഭവം ഒഴിച്ച് .!
അങ്ങനെയുള്ള നമ്മുടെ ബസ് ,  വഴിയില്‍ കാണുന്ന എല്ലാ സ്റ്റോപ്പുകളിലും , കൂടാതെ 4 ആളുകള്‍ കൂടി നില്‍ക്കുന്നിടത്തെല്ലം നിര്‍ത്തി - അതിനി കല്ല്യാണ വീടായാലും മരണവീടായാലും ആളുണ്ടോയെന്നെല്ലാം
തിരക്കി  ,  ത്രിശ്ശൂരിലെക്കു 10 കി.മി. ദൂരം വെറും 1 മണിക്കൂറു  കൊണ്ട്  ഞങ്ങള്‍ എത്തി ചേരുമായിരുന്നു.
ആമ്പല്ലൂര്‍ ഭാഗത്ത് നിന്നും വരുന്ന ബസ്സുകളിലെ നമ്മുടെ സ്കൂളിലെ തന്നെ ഉള്ള ഗെഡികളുമാ‍ായുള്ള മത്സരം ആയിരുന്നു ആ‍ യാത്രകളിലെ മറ്റൊരു രസകരമായ കാര്യം. ഏതു ബസ് ആദ്യം ത്രിശ്ശൂര്‍ റൌണ്ടില്‍ കടക്കുന്നു എന്നതായിരുന്നു, മത്സര ഇനം.പക്ഷെ , സ്വാഭാവികമായും , നമ്മടെ ബസ്സ് തന്നെയായിരുന്നു ഏറ്റവും അവസാനമായി ഫിനീഷിങ് പോയന്റില്‍ എത്താറുള്ളത് . ബസിനെ ഓവര്‍ടേക് ചെയ്തു പോകുന്ന ഓടോറിക്ഷകളേയും , കൈനെറ്റിക് ഹോണ്ടകളേയും  നോക്കി ഞാന്‍ നെടുവീര്‍പ്പെടുമായിരുന്നു.  അങ്ങനെ , അവസാനം  ” വടക്കന്‍ വീരഗാഥ’യിലെ മമ്മൂട്ടിയെ പോലെ  തോല്‍ വികള്‍ ഏറ്റു വാങ്ങിക്കൊണ്ട് ഞങ്ങള്‍ സ്കൂളിലെത്തും.
 
ഒരു കാലത്തു നോര്‍മല്‍ സര്‍വീസുകള്‍ക്കു പുറമെ ചില സ്പെഷല്‍ ഓട്ടങ്ങള്‍ക്കും ‘ശ്രീരാമ ‘ പോയിരുന്നു. അതായത് കല്യണം , പാര്‍ട്ടി സമ്മേളനം , തുടങ്ങിയ കാര്യങ്ങള്‍ക്കു ഈ ബസ് രാശിയുള്ളതാണെന്നു ഒരു വിശ്വസവും ത്രിക്കൂരുകാര്‍ക്ക് ഉണ്ടായിരുന്നു. കല്ല്യാണ സീസണില്‍ , ഗുരുവായൂര്‍ അമ്പലം പോലെ ബിസി ഷെഡ്യൂളായിരിക്കും നമ്മുടെ ബസ്സിന്റേത് .
കൂടാതെ ബസ്സിന്റെ മുന്‍ വശത്തു നില്‍ക്കുന്ന ചേച്ചിമാരും , പുറകിലായി ഒരു സേഫെ ഡിസ്റ്റന്‍സില്‍ അവരുടെ നോട്ടത്തിന്റെ  കവറേജ് ഏരിയാക്കുള്ളില്‍ നിന്ന്  ഞങ്ങളുടെ സീനിയര്‍ ചെട്ടന്മാരും   “ ബ്ലൂ ടൂത്ത് “ സിസ്റ്റം വഴിയുള്ള പ്രണയങ്ങള്‍ ആരംഭിച്ചതും ഇതിനകത്തു തന്നെ. 
വര്‍ഷങ്ങള്‍ക്കു ശെഷം , ഞങ്ങളുടെ ബസിനും മാറ്റങ്ങള്‍ സംഭവിചു..പെയിന്റ്ങ് കളര്‍ഫുള്ളായി , യാത്രക്കരുടെഎന്റെര്‍റ്റൈന്മെന്റിനു വേണ്ടീ  സി.ഡി. പ്ലേയര്‍ സ്ഥാപിചു,മക്സിമം സ്പീഡ് ലിമിറ്റ് 40 ആക്കി ഉയര്‍ത്തി.എല്ലാം നല്ലതിന്‍.!
അങ്ങനെ ദശാബ്ദങ്ങള്‍ക്കു ശെഷവും , ഇന്നും  ത്രിക്കൂരിന്റെ ഗ്രാമവീഥികളെ പുളകമണിയിച്ചു കൊണ്ട് , രാവിലെ 8 മണിക്കു അമ്പലനട ബസ്സ്റ്റോ‍ാപ്പിലെത്തുന്നു...നമ്മുടെ സ്വന്തം ശ്രീരാമ ! പക്ഷെ  , ഞാന്‍ എന്റെ യാത്ര മാറ്റി....ബസ്സില്‍ നിന്നും ,  15 പേരെയൊക്കെ പുഷ്പം പോലെ വലിക്കുന്ന, ദുബായിയുടെ ലക്ഷ്വറി വണ്ടിയായ “ ടൊയൊട്ടാ ഹയാസി’ലേക്ക് .പക്ഷെ , അതിന്റെ “ സ്റ്റെപ് നി ടയര്‍ “ താ‍ഴെയാ !

Sunday, November 15, 2009

ഒളിമ്പ്യയിലെ ആശാന്‍ !!

ഒരു “ ജിമ്മന്‍ “ അഥവാ ഒരു “ കട്ട” ആവുക എന്നതു എന്റെ ഒരു ജീവിതാഭിലാഷമായിരുന്നു. ഇന്നും അങ്ങനെ തന്നെ .. ! ‘ പക്ഷേ ,എന്റെ കഷ്ട കാലത്തിനു ത്രിക്കൂരില്‍ ഒരു “ ജിമ്മ്നേഷ്യം “ പോലും ഇല്ലായിരുന്നു.പിന്നെ അടുത്തു എന്നു പറയാനയിട്ടു ഒരു ജിം ഉണ്ടായിരുന്നത് 2 കി.മി. അകലെയുള്ള “ ഒളിമ്പ്യ “ ജിം ആയിരുന്നു. പക്ഷേ , അണ്‍ഫോര്‍ചുണേറ്റ് ലി , വീട്ടുകാര്‍ സമ്മതിക്കണില്ല്യാ.ഇപ്പോല്‍ തന്നെ നിന്നെ തീറ്റിപ്പോറ്റാന്‍ ബുദ്ധിമുട്ടാണെന്നും , ഇനി ‘ ജിമ്മെടുക്കാന്‍ ‘ കൂടി പോയാല്‍ , നിന്നെ സഹിക്കന്‍ പറ്റാതാവുമെന്നു പറഞ്ഞു എന്നിലെ മാംസപേശികളെ തളര്‍ത്തിക്കളഞ്ഞു .പിന്നീട് ഒരു പാടു ഫൈറ്റിങിനു ശെഷം , അവസാനം പെര്‍മിഷനായി.

അങനെ ഞാനും ‘ ഒളിമ്പ്യായില്‍ ‍‘ എത്തി. ആദ്യമായിട്ടയിരുന്നു ഞാന്‍ ഒരു ജിം നേരിട്ടു കാണുന്നതു . ആദ്യമായി ദുബായിയില്‍  വന്നിട്ട്  ‘ഷൈക് സായിദ്  റോഡിലോ , ഡാന്‍സ് ബാറിലോ ‘കയറുന്ന ഒരു മലബാറിയെ പോലെ ഞാന്‍ ജിമ്മിലെ കാഴ്ചകള്‍ കണ്ടൂ വായും പൊളിച്ചു നോക്കി നിന്നു!. ഓള്രെഡി കട്ടകളായ കുറെ ചുള്ളന്മാര്‍ പല പൊസിഷനുകളില്‍ വെയിറ്റുകള്‍ എടുത്തടിക്കുന്നു. ‘ഹമ്മറിന്റേയും ‘ ‘ ലാന്റ്ക്രൂയിസറിന്റേയും ഇടയില്‍ പാര്‍ക്ക് ചെയ്ത ‘ടൊയോട എക്കോ’യെ പോലെ ഞാന്‍ അവിടെ അന്തം വിട്ടു നിന്നു.  ഞാനൊഴിച്ചു ഈ നാട്ടിലെ എല്ലവന്മാരും കട്ടകളണോ എന്നു ഞാന്‍ സംശയിച്ചു. ജോഷി എന്ന ഒരു കട്ടയാണു അവിടുത്തെ ആശാന്‍ , ചെന്ന് ആളുടെ കാല്‍ തൊട്ടു വന്ദിചു ദക്ഷിണ വച്ചു.. ജൊഷിയേട്ടന്‍ എന്നാണു എല്ലാരും അദ്ദെഹത്തെ വിളിക്കുന്നതു. ഞാന്‍ ആളോട് ചോദിചു , “ ജോഷിയേട്ടാ , ഒരു നല്ല കട്ടയാവാന്‍ ഏകദേശം എത്ര ദിവസം എടുക്കും ? , അല്ലാ, നാട്ടില്‍ പോയി പറയാനാണെയ് , എല്ലാരും കാത്തിരിക്ക്യാണു“!” .  ' തിളക്കം “ സിനിമയില്‍ കവ്യമാധവന്റെ ബോഡി ഷേപിലുള്ള എന്നെ ഒന്നു അടിമുടി നോക്കിയിട്ടു ജൊഷിയേട്ടന്‍ പറഞ്ഞു , “ ഉമ്ം ..നീ ഉടനെ തന്നെ കട്ടയാകും...ആകുമ്പോള്‍ ഞാന്‍ പറയാം “ . എന്താണാവോ ആള്‍ ഉദ്ദേശിചത് ? 
അങ്ങനെ ഞാനും ഇരുമ്പു പൊക്കാന്‍ തുടങി. പക്ഷെ സങ്ങതി നമ്മള്‍ വിചാരിക്കും പോലെ സിമ്പിള്‍ അല്ല .ഇരുമ്പു പൊക്കല്‍ ,തുടക്കം വല്യ പാടായിരുന്നു. ഡംബെത്സും , ഇരുമ്പ് റാഡുകളുമായി ബലം പിടിച്ചു പിടിചു , പതിയെ പതിയെ ഞാനും ഇവയെ സ്നേഹിക്കാന്‍ തുടങ്ങി. വൈകീട്ടത്തെ ഈ അഭ്യാസം കഴിഞ്ഞ് വീട്ടില്‍ ചെന്നു അവൈലബിളായിട്ടുള്ള എല്ലാം തിന്ന്തീര്‍ത്ത് ഒരു ഉറക്കമാണ് . ഹോ...ആ ഉറക്കത്തിന്റെ ഒരു സുഖം !!!

എന്റെ നാട്ടില്‍ നിന്നും വേറേയും ‘കട്ട ദാഹികള്‍ “ ഒളിമ്പ്യയില്‍ വന്നിരുന്നു. ഷാബിന്‍ , മണികണ്ഠന്‍ , നിഷാദ് , ജിതു എന്നിവരായിരുന്നു ഇവരില്‍ പ്രമുഖര്‍ .അങ്ങനെ ഞങ്ങള്‍ അവിടെ കട്ടകളുടെ ഒരു ടീമായി., ജോഷിയേട്ടനു തലവേദനയും! പക്ഷെ ആളൊരു നല്ല മനുഷ്യനായിരുന്നു, ഞങ്ങളെ വല്ല്യ കാര്യമായിരുന്നു.. ജോഷിയേട്ടന്റെ ട്രൈനിങില്‍ ഞങ്ങള്‍ ഇമ്പ്രൂവ് ചെയ്യാന്‍ തുടങ്ങി. 

മാസങ്ങള്‍ കടന്നു പോയീ. അല്‍ഭുതമെന്നു പറയട്ടെ , എന്റെ ബോഡിയിലും മാറ്റങ്ങള്‍ കണ്ടൂ തുടങി ( ശെരിക്കും!) .
പഴയ ചേട്ടന്മാര്‍ പോയതോടെ പിന്നെ ഞങ്ങളുടെ ടീമായി അവിടുത്തെ സീനിയേഴ്സ്. ഞ്ങ്ങളുടെ ടൈമില്‍  പുതുതായി വരുന്ന പിള്ളേരെ വാം അപ് പഠിപ്പിക്കാനും , നിയന്തിക്കാനും ഉള്ള  ഭാരിച്ച ചുമതല ജോഷിയേട്ടന്‍  ഞങ്ങള്‍ക്കു തന്നു. അതോടെ ആവശ്യമുള്ളിടത്തും , ഇല്ലത്തിടത്തും ഞങ്ങള്‍ ജൂനിയെഴ്സിനെ കേറി ഭരിക്കാന്‍ തുടങ്ങി.


വൈകീട്ടൂ നാലരയോടെ കോളേജ് വിട്ടു വന്ന് ഞാനായിരിക്കും ജിം തുറക്കുന്നത് . അടുതത ചായക്കടയില്‍ ജോഷിയേട്ടന്‍ താക്കോല്‍ എല്‍പ്പിച്ചു പോയിട്ടുണ്ടാകും.അവിടെ നിന്നും താക്കോല്‍ എടുത്ത് ശേഷം , അമ്പലത്തിലെ ശ്രീകോവില്‍ തുറക്കും പോലെ ഭക്തിയോടെ ഞാ‍ന്‍ ഡോറ് തുറക്കും.എന്നിട്ട് സി.ഡി. പ്ലേയറില്‍ പുതിയ കിടിലന്‍ തമിഴ് പാട്ടുകള്‍ ഇടും , എന്നിട്ടു ജോഷിയേട്ടന്റെ കസേരയില്‍ കയറിയിരുന്ന്  കുരച്ചു നേരം മുന്‍പിലുള്ള ബസ് സ്റ്റോപ്പിലേക്കു നോക്കിയിരിക്കും . രാവിലെ കോളെജില്‍ പോയ കുട്ടികള്‍ എല്ലാരും സമയത്തിനു തന്നെ പതിവു ബസ്സുകളില്‍ തിരിച്ചെത്തിയെന്നു ഉറപ്പു വരുത്തും. അപ്പോഴേക്കും നമ്മുടെ ടീം എത്തും. പിന്നെ സീരിയസായുള്ള എക്സര്‍സൈസുകള്‍ മാത്രം. ആഗസ്റ്റ് 15 ആണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം  ക്ലബിന്റെ പ്രധാന ദിവസം.കാരണം അന്നു എല്ലാ മെംബര്‍മാര്‍ക്കും ജൊഷിയേട്ടന്റെ വക നോണ് വെജ് ട്രീറ്റ് ഉണ്ട്. ക്ലബ്ബിന്റെ മുന്നില്‍ കൊടി ഉയര്‍ത്തല്‍ ചടങ്ങും ഉണ്ടാകും. അതിനു ശെഷം ,  കുര്‍ബാന കഴിഞ്ഞ് ‘മരത്താക്കര പള്ളി ‘വിടുന്ന സമയം നോക്കി ഞങ്ങള്‍ മുട്ടായി വിതരണത്തിനും ഇറങ്ങും...അല്ലാ , സ്വതന്ത്ര്യദിനമല്ലെ ?!!  മാക്സിമം എയര്‍ പിടിച്ച് ടൈറ്റ് ബനിയനുമിട്ടാണ്  ഞങ്ങളുടെ ഈ പ്രകടനം.ഈ ചടങ്ങ് ഇപ്പോഴും ഉണ്ടാകുമോ ആവോ ?

ജൂനിയെഴ്സിനു വേണ്ടീ ചിലപ്പോള്‍ ഞങ്ങള്‍ ജിമ്മില്‍ വിവിധ തരം വൈയ്റ്റടികളെ കുറിച്ച്  ഡെമോണ്‍സ്റ്റ്രഷനുകള്‍ നടത്താറുണ്ട് , ജോഷിയെട്ടന്‍ അറിയാതെ! ..പക്ഷെ ഒരിക്കല്‍ ഈ പരിപടി , എന്റെ മാനം കളഞ്ഞു.ശാസ്ത്രീയമായി എങിനെ കാലിലെ മാസപേശികള്‍ വലുതാക്കാം എന്നതിന്റെ ക്ലാസ് അന്നു ഞാനായിരുന്നു എടുത്തിരുന്നത് . എനിക്കു നല്ല ആത്മവിശ്വാസം ഉള്ള ഒരു ഇനമായിരുന്നു ....അതു വരെ ! “ സ്കോട്ടിങ്ങ് “  എന്നണ് ഈ ഇനത്തിന്റെ പേര് .  നല്ല കനമുള്ള ഇരുമ്പ് റാഡാണ്  ഇതിനു ഉപയോഗിക്കണത് . റാഡിന്റെ രണ്ടൂ വശത്തും വേയ്റ്റ്  ഡിസ്കുകള്‍ ഇട്ട ശെഷം , ഷോല്‍ഡെറില്‍ വെച്ച്  കൈകള്‍ ഷോല്‍ഡെര്‍ ലെവലില്‍ റാഡ് സപ്പോര്‍ട്ട് ചെയ്ത് ഇരുന്നെഴുന്നെല്‍ക്കണം. പതിവിലും കുറച്ചു കൂടുതല്‍ വെയ്റ്റ് ഞാന്‍ എന്തിനാണാവൊ അന്ന് ഇട്ടത് ?! റാഡ് ഷോള്‍ഡറില്‍ വച്ച് ഇരുന്നതേ എനിക്കോര്‍മയുള്ളു.., പിന്നെ ഡിസ്കുകള്‍ താഴെ വീഴുന്ന ശബ്ദം കേട്ടൂ . നടുവേദനയുമായി എഴുന്നേറ്റപ്പോള്‍ ഷോള്‍ഡെറില്‍ റാഡ് മാത്രമായി കുരിശില്‍ ക്രൂശിക്കപ്പെട്ട യെശു ക്രിസ്തിവിന്റെ പൊസിഷനില്‍ ആയിരുന്നു ഞാന്‍ . കണ്ടൂ നിന്നവരുടെ റിപ്പോര്‍ട്ട്  പ്രകാരം , ആദ്യം വയിറ്റ്  ബാ‍ലന്‍സ് പോയി ഒരു സൈഡിലെ  ഡിസ്കുകള്‍ എല്ലാം താഴെ വീഴുകയും , തുടര്‍ന്ന് മറ്റേ സൈഡിലേക്കു റാഡ് ചരിഞ്ഞ് ആ സൈഡിലേയും ഡിസ്കുകള്‍ താഴെ വീണു.  എല്ലാരും ഓടികൂടി . “ എയ് , ഒന്നും പറ്റിയിട്ടില്ല്യ !” എന്നും പറഞ്ഞു ഞാന്‍ പതുക്കെ റിലാക്സ്ഡ് ആകാന്‍ ശ്രമിച്ചു. പക്ഷെ നടു വേദന കാരണം നേരെ നില്‍ക്കാന്‍ പറ്റണില്ല. അപ്പോഴെക്കും ജോഷിയേട്ടന്‍ ഓടി വന്നു , “ പറ്റാത്ത പണിക്കു എന്തിനാടാ പോണെ ?” എന്ന് എന്നൊടും , “ നീയൊക്കെ എവിടെ നോക്കി നില്‍കാര്‍ന്നൂ‍ടാ ?“ എന്നു സപ്പൊര്‍ട്ടു ചെയ്യാനെന്നും പറഞ്ഞു നില്‍ക്കുന്നവന്മാരോടും ചൂടായി. നല്ല ഉഗ്രന്‍ തെറികളോടു കൂടിയ ഉപദേശം എല്ലാര്‍ക്കും ജോഷിയേട്ടന്റെ കയ്യില്‍ നിന്നും കിട്ടി. അതിനു ശെഷം , കാലിലെ മാംസപെശികള്‍ക്കു ഉള്ള വലിപ്പം തന്നെ മതി എന്നു ഞാന്‍ തിരുമാനിച്ചു. പക്ഷെ , ആ നടുവേദന എന്നെ ദിവസങ്ങളോളം പിന്തുടര്‍ന്നു. ഈ സംഭവത്തിനു ശെഷം , ജൂനിയെഴ്സിന് ക്ലാസെടുത്ത് ആളാകുന്ന പരിപാടിയും ഞാന്‍ നിര്‍ത്തി. അത്  ജോഷിയേട്ടന്‍ പറഞ്ഞിട്ടൊന്നുമല്ലാ..വെറുതെ !!!

Dedicated to :
Olympia Health Club
PO Marathakara , Ollur
Thrissur.
Instructor : Joshi

Saturday, November 14, 2009

യദുക്രിഷ്ണന്‍ !!

ജനുവരി - ഫെബ്രുവരി മാസങളിലാണു ലോകപ്രശസ്തമായ ത്രിക്കൂര്‍ മഹാദേവ ക്ഷേത്രൊത്സവം . എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഗംഭീര പരിപാടികളാണു ഉത്സവത്തിനു ഉണ്ടാവുക.പാഞ്ചാരി മേളം, പഞ്ചവാദ്യം,തായമ്പക , പിന്നെ കുറെ സ്റ്റേജ് പരിപാടികളും ചെര്‍ന്നതാണു ഉത്സവം പേക്കേജ്. ത്രിക്കൂരിലെ സ്ത്രീജനങ്ങള്‍ ടി.വി. സീരിയലുകള്‍ ഉപേക്ഷിച്ച്  പടിക്കു പുറത്തിറങ്ങുന്ന ഒരു വര്‍ഷത്തിലെ 8 ദിവസങ്ങള്‍ .
പ്രായഭേദമനുസരിച്ചും , ഉദ്ദേശശുധി അനുസരിച്ചും , ഞങ്ങളുടെ ഉത്സവപറമ്പിലെ ജനവിഭാഗങ്ങളെ താഴെക്കണും വിധം തിരിക്കാം...
കുട്ടികള്‍  - അമ്പലപറമ്പില്‍ ഒളിചു കളിക്കുക, ബലൂണുകളും പൊക്കിപ്പിടിച്ച് ഓടി നടക്കുക, കത്തിച്ചു വച്ച ചിരാതുകള്‍ ചവിട്ടിപ്പൊട്ടിക്കുക, സ്റ്റേജിന്റെ കര്‍ട്ടന്‍ പൊക്കി നോക്കുക തുടങ്ങിയ കുരുത്തക്കെടുകള്‍ കാണിക്കുയാണു ഇവരുടെ മെയിന്‍ പരിപാടി .
യുവരക്തങ്ങള്‍ ( ആണ്‍ വിഭാഗം ) - ജിമ്മില്‍ പോകുന്നവര്‍ക്ക് ബോഡി ഷോ നടത്താനുള്ള സുവര്‍ണ്ണാവസരം , നാട്ടിലെ  അപ്കമിങ് സുന്ദരിക്കുട്ടികളെ കണ്ടെത്തുക , പരസ്പരം മെസ്സേജുകള്‍ നല്‍കി പെമ്പിള്ളേരുടെ ഡാറ്റബേസ്  അപ്ഡേറ്റ് ചെയ്യുക  എന്നിവയ്ക്കുള്ള എറ്റവും നല്ല സമയം..മദ്യപാനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സീനിയെര്‍സിനൊപ്പം ഹരിശ്രീ കുറിക്കനുള്ള അവസരവും ഇതു തന്നെ.
യുവരക്തങ്ങള്‍ ( പെണ്‍ വിഭാഗം ) - ‘എനിക്കു കല്യാണപ്രായമായിക്കൊണ്ടിരിക്കുന്നു ‘ എന്നു നാട്ടുകാരെയും വീട്ടുകാരേയും അറിയിക്കനുള്ള ചാന്‍സാണിത്. പിന്നെ കൂട്ടം കൂടി നിന്നു ഓരൊരുത്തര്‍ക്കും ഓരൊ നൊട്ടം വീതം നല്‍കി നാട്ടിലെ ആമ്പിള്ളേരെ മൊത്തം കണ്‍ഫൂഷനിലാക്കുക , നാട്ടിലെ കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേരുടെ റാങ്കിങില്‍ ( ഈ റാങ്കിങ് ഉണ്ടാക്കുന്നത് നട്ടീലെ വേറെ ഒരു പണിയുമുല്ല്യാത്ത ചുള്ളന്മരുടെ പണിയാണ്‍ ) സ്വന്തം പൊസിഷന്‍ മെച്ചപ്പെടുത്തുക എന്നതും ഇവരുടെ ഉദ്ദേശങളില്‍ പെടും.
സീനിയെഴ്സ് ( ആണുങ്ങള്‍ ) -  ഉത്സവതിന്റെ പേരും പറഞ്ഞ്  അമ്പലതിനടുത്തുള്ള വാട്ടെര്‍ ടാങ്കിനു മുകളിലിരുന്ന്  ബ്രാന്റ്  ഭേദമില്ലതെയുള്ള കള്ളുകുടി , അതു തന്നെ റോള്‍!
സീനിയെഴ്സ് ( പെണ്‍ വിഭാഗം ) - വല്ലവന്റേയും വീട്ടിലെ കുറ്റവും കുറവും ഡിസ്കസ് ചെയ്യുക, അതിനു സൊലൂഷന്‍ കണ്ടു പിടിക്കുക എന്നതാണു പ്രധാന ഉദ്ദെശം .പക്ഷെ ഇവര്‍ക്കു സ്വന്തം വീട്ടിലെ കാര്യങ്ങള്‍ ‘ കല്ലിവല്ലി ‘ ആണ്.
 മോസ്റ്റ് സീനിയര്‍ സിറ്റിസണ്‍സ്  - “ അടുത്ത ഉത്സവത്തിനു ഉണ്ടാ‍ായില്ലെങ്കിലോ ? “  എന്ന റ്റെന്‍ഷനില്‍ എല്ലാം കണ്ടൂ ത്രിപ്തിയടയുന്നവര്‍ .

അങ്ങനെയുള്ള ഒരു ഉത്സവ കാലത്താണ് ഈ കുഞ്ഞ്യ സംഭവം ഉണ്ടാകുന്നത് . മേല്പറഞ്ഞ ലീസ്റ്റില്‍ രണ്ടാം വിഭാഗത്തില്‍ പെടുന്ന ഞാനും , എന്റെ കൂട്ടുകാരായ നിഷാദ്,കണ്ണന്‍ ‍,ജിതു,കുമാര്‍ എന്നീ  മാന്യന്മാരുടെ ടീം ( അതേന്നയ് ) അമ്പലപറമ്പില്‍ ഉത്തരവാദിത്ത ബോധത്തോടെ നില്‍ക്കുകയായിരുന്നു.അന്നു ‘ ആറാട്ടു “ ദിവസമായിരുന്നു. 5 ഗജവീരന്മാര്‍ നിരന്നു നില്‍ക്കുന്നു , എയ് ഞങ്ങളല്ല , എഴുന്നള്ളിച്ചു നില്‍ക്കുന്ന ഒറിജിനല്‍ ആനകള്‍ തന്നെ . ഉത്സവത്തിന്റെ ലാസ്റ്റ് ഡെ ആയതു കൊണ്ടൂ ഞങ്ങള്‍ അവസാന വട്ട കണക്കെടുപ്പിലായിരുന്നു....പെമ്പിള്ളേരുടെ...അല്ലാണ്ടൂ പിന്നെ ? അപ്പോഴാണു കമ്മിറ്റിക്കരരനും, ചെണ്ടക്കരനുമായ മോഹനേട്ടന്‍ ഓടി വന്നതു . “ ടാ ഗോപാ , നിഷാദേ , ഒരാനപ്പുറത്തു കേറാന്‍ ആളില്ലെടാ , ആകെ മോശമാകും . നിങ്ങള്‍ക്കു കേറാന്‍ പറ്റോ ? “ . ഞാനും നിഷാദും പരസ്പരം നോക്കി “ നോ” എന്നു പറ്ഞ്ഞു. പക്ഷെ പിന്നെയും അങേരു പറഞ്ഞു നിര്‍ബന്ധിച്ചപ്പൊള്‍ , “ ഉം. ..ശെരിയെന്നാ !” എന്നും പറഞ്ഞ് ആനപ്പുറതു കയറാന്‍  ഞങ്ങള്‍തയ്യറായി. അടുത്ത് ചെന്ന് ആനയുടെ കഴുത്തിലെ നമ്പര്‍ പ്ലേറ്റില്‍ പേരു നോക്കി - “ യദുക്രിഷ്ണന്‍ “ . “ ആഹാ, നല്ല പേരു, “ ഞാന്‍ നിഷാദിനോടു പറഞ്ഞു. എവിടെയോ കേട്ടിട്ടുള്ള പോലെ !
അങിനെ ആനപ്പുറതു വലിഞ്ഞു കയറി , ഞാന്‍ കുടയും പിടിചു മുന്നില്‍ തന്നെ ഇരുന്നു.നിഷാ‍ദ് എന്റെ പുറകില്‍ വെണ്‍ചാമരവും , വേറൊരുത്തന്‍ ആലവട്ടവുമായി ഇരുന്നു.ഞങ്ങളാ‍ണെങ്കില്‍ ജീവിതത്തില്‍ ആദ്യമയാണു ആനപ്പുറതു കേറണത് , ഫുള്‍ റ്റെന്‍ഷന്‍ ! കുട എങിനെ പിടിച്ചിട്ടും നേരെ നില്‍ക്കണില്ല്യ. ‘ അതു നേരെ തന്നെയാട ഡേഷെ, നിനക്കു പേടി കൊണ്ട്  തോന്നണതാ “ എന്നു നിഷാദ് പറഞ്ഞപ്പോളാണ് ഒരു സമാധാനമായത് . ആനയാണെങ്കില്‍ ഇപ്പൊ സ്റ്റെപ് ഔട്ട് ചെയ്തു സിക്സറടിക്കും എന്ന റോളിലാണ് നില്‍ക്കണത്.അച്ചടക്കമില്ല്യത്ത ജന്തു ! പക്ഷെ , മുകളില്‍ നിന്നുള്ള വ്യു രസകരം ആയിരുന്നു. സങ്ങതികളെല്ലാം ക്ലിയര്‍ .അമ്പലപറമ്പു മുഴുവന്‍ ഞങ്ങള്‍ സ്കാന്‍ ചെയ്തു കൊണ്ടിരുന്നു . എന്നാല്‍ നാട്ടുകാര്‍ “ ഇവന്മാറ്ക്കിതെന്തിന്റെ കേടാ ? “ എന്ന പോലെ ആനയേയും ഞങ്ങളേയും നോക്കുന്നുണ്ടായിരുന്നു. .
സമയം കടന്നു പോയീ.എന്തായലും അങിനെ ഞ്ങ്ങള്‍ വിജയകരമായീ ആനപ്പുറതു നിന്നും തിരിച്ചിറങ്ങി .
അപ്പോളാണ്  അനിലേട്ടന്‍ ഞങ്ങളുടെ അടുത്തു വന്നത് .’ എടാ , നിനക്കൊക്കെ വല്ല പ്രന്തും ഉണ്ടാ ആ ആനേടെ  പുറത്തു തന്നെ കയറാന്‍ ? കഴിഞ്ഞ ആഴ്ച ചേര്‍പ്പില്‍ വചു രണ്ടൂ പേരെ ചവിട്ടി കൂട്ടിയ ആനയാടാ അതു “ എന്ന് ആള് ചോദിച്ചു. ഇതു കേട്ടു ഞാനും നിഷാദും ‘കിലുക്കം’ സിനിമയില്‍ ഇന്നസെന്റിനെ പോലെ “ എന്താ പറഞ്ഞെ ?” എന്നു പരസ്പരം ചോദിചു. -- “ ആളുകളുടെ നോട്ടം,ആനയുടെ ആടിയുള്ള നില്‍പ്പ് , പത്രത്തില്‍ കണ്ടു മറന്ന ആനയുടെ പേരും പടവും..” എല്ലാം ഞങ്ങള്‍ക്കു ക്ലിയര്‍ ആയി !  ഞങ്ങള്‍ കുറെ നേരം മോഹനേട്ടനെ അന്വേഷിചു നടന്നെങ്കിലും കണ്ടു കിട്ടിയില്ല...വെറുതെ ആളെ ഒന്നു കാണാന്‍ , വേറെ ഒന്നിനുമല്ല..!

“ ഓം  ഗണപതയെ നമഹ ! “

ആനക്കൊരു ശങ്ക !

ഞങളുറ്റെ നാട്ടിലെ ഏറ്റവും പുരാതനവും മഹനീയവുമായ ഒരു ഹൊട്ടലാണു “ ക്രിഷ്ണ കഫ്ടെരിയ ”. ഫിലിപ്പിനോസിനു ‘പിസാ ഹട്ട് “ പൊലെയും , ദുഫായിലെ മലബാറികള്‍ക്കു “ KFC " പോലെയും ആയിരുന്നു ഒരു കാലത്തു ത്രിക്കുര്‍കര്‍ക്കു ഈ ഫുഡ് സെന്റര്‍ . പക്ഷെ ദൌര്‍ഭാഗ്യമെന്നു പറയട്ടെ , ഈ “ പുരാതനം “ എന്ന സങതി ഇതിന്റെ പ്രൊപ്രൈറ്റര്‍ മി.ക്രിഷ്ണന്‍  അവിടത്തെ ഫുഡ് ഐറ്റെംസിലും കാണിചിരുന്നു .അതായതു അവിടെ സ്രിഷ്ടിക്കപ്പെട്ടീരുന്ന പലഹാരങള്‍ക്കും ഈ “പഴമയുടെ  പുതുമ “ ഉണ്ടായിരുന്നു. തലേ ദിവസത്തെ പല സങതികളും പിറ്റെ ദിവസം , ലലെട്ടന്‍ പറയും പോലെ “ പല ഷേപ്പില്‍ , പല ഭാവത്തില്‍ , പിടക്കണ  “  വെറൈറ്റി ഐറ്റെംസായി  ഇന്റ്രൊഡ്യൂസ്  ചെയ്യപ്പെടുമായിരുന്നു. ദോഷം പറയരുതല്ലോ , നട്ടുകാര്‍ ഇതിനോടു യൂസ്ഡ്  ആ‍ാവുകയും , ഏതു പ്രശ്നത്തേയും നെരിടാനുള്ള ധൈര്യം നേടുകയും ചെയ്തു. ഇവിടത്തെ പരിപ്പു വട, ഉഴുന്നു വട , സുഖിയന്‍ എന്നീ ഐറ്റെംസിന് ത്രിശ്ശൂരില്‍ തന്നെ വെറെ എവിടേയും കാണാന്‍ പറ്റാത്ത ഷേയ്പ്പും , വലിപ്പവും ആയിരുന്നു.“ കിലുക്കത്തില്‍” ജഗതി പറഞ്ഞ പോലെ “ ചായയുടെ കര്യം പിന്നെ പറയണ്ട!” . ഒരിക്കല്‍ , തലക്കു കുറചു മിസ്സിങ് ഉള്ള നമ്മുടെ  രാമന്‍ കുട്ടി  ഈ കഫ്റ്റേരിയായില്‍ കയറുകയും ചായക്കും , വടക്കും പകരം “ ക്രിഷ്ണെട്ടാ , ഒരു ഔണ്‍സ് ടോണിക്കും 2 ഗുളികയും എടുത്തെ ! “ എന്നു സിമ്പളായി പറയുകയും , തുടര്‍ന്നു ക്രിഷ്ണേട്ടനും ചുള്ളനുമായി ശക്തമായ ഡിബേറ്റ് ഉണ്ടാവുകയും , ശെഷം രാമന്‍ കുട്ടിക്കു കടയില്‍ “ നോ എന്റ്രി “ അടിചു കൊടുക്കുകയും ചെയ്തു! ഇതില്‍ പ്രതിഷേധിചു കൊണ്ട് , പഴമയുടെ “ കാഠിന്യമുള്ള “ ഒരു പപ്പട വട കയ്യിലെടുത്ത്  “ തന്റെ തല ഞാന്‍ തല്ലി പൊളിക്കുമെടൊ “ എന്നു ഭീഷണിപ്പെടുത്തി രാമന്‍ കുട്ടി അവിടുന്നും സ്കൂട്ടായീ.
ഞങളുടെ നട്ടിലെ ഒരു പ്രധാന സംഭവമാണു “ മതിക്കുന്ന് പൂരം “ . ദേശത്തെ പല ഭാഗങളില്‍ നിന്നുമായി 17 ആനകളുടെ കൂട്ടി എഴുന്നെള്ളിപ്പാണ് പൂരത്തിന്റെ പ്രധാന ആകര്‍ഷണം.ഞങളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു ഒരു ആനപ്പുറതു എഴുന്നള്ളിപ്പ്.നല്ല നട്ടൂച്ച സമയത്താണു ഇതു തുടങുന്നത് .നട്ടിലെ പണിയൊന്നുമില്ലതെ ഇരിക്കുന്ന എല്ലാ അവന്മാരും ( ഞാനും ! ) അവിടെ സന്നിഹിതരായിരിക്കും. പതിവു പോലെ തെച്ചിക്കോട്ടു രമചന്ദ്രന്‍ ( ആന) എക്ഷ്ഹുന്നെള്ളിപ്പിന്റെ മേക്കപ്പും ഇട്ടു ഹാജരാ‍യി., മേളം തുടങി. പെട്ടന്നണു നമ്മുടെ ക്രിഷ്ണേട്ടന്റെ ഉള്ളില്‍ ഉറങി കിടന്നിരുന്ന ആനപ്രേമി ചാടി എഴുന്നേറ്റത്. ആള്‍ ഉടന്‍ തന്നെ കടയിലെ പഴമയുടെ ഗുണമേന്മ മുദ്രണം ചെയ്ത , ചിലവാകതെ പെന്റിങില്‍ കിടന്നിരുന്ന പലഹാരങളുമായി ആ‍നയെ ലക്ഷ്യമാക്കി നടന്നു...ടുംടും..ടും..!കന്ണ്ടു നിന്നിരുന്ന എല്ലാരും “ ഇങേരിതു എന്തു ഭാവിച്ചാണാവൊ ദൈവമെ ? “ എന്ന കണ്‍ഫ്യൂഷനില്‍ നിന്നു. ക്രിഷ്ണേട്ടന്‍ നേരെ ആനക്കരന്റെ പെര്‍മിഷനും വാങി ഒരു വലിയ ഇലയില്‍ ഈ പോഷകാഹാരം ഇട്ടു കൊടുത്തു. “ ഈ നട്ടുച്ച നേരത്തു എന്തിനാണാവൊ ഇഡ്ഡലിയും വടയും തരണെ ? “  എന്നു  ഡൌട്ടാടിചെങ്കിലും കിട്ടിയ അവസരം മിസ്സക്കണ്ട എന്നു കരുതി  ആന എല്ലം ഫിനീഷ് ചെയ്തു. പക്ഷെ “ആനപ്രെമി “ അവിടെ നിന്നും അപ്രത്യക്ഷനായി .മേളം പിന്നെം മുറുകി.
പക്ഷെ താമസിയാതെ , നെരത്തെ കഴിച പനമ്പട്ടയും , ശര്‍ക്കരയും , പിന്നെ ലേറ്റസ്റ്റായി കഴിച പോഷകാഹരതിന്റെയും കെമികല്‍ റിയാക്ഷന്‍ ആനയില്‍ കണ്ടു തുടങി.മറ്റൊന്നുല്മല്ല , ഒരു “നാച്ചുറല്‍ കോള്‍ “..! ആനയുറ്ടെ സമയം  തീരെ മോശമായതിനാലവണം , കറക്റ്റ് റ്റൈമിങില്‍ ആരൊ മാലപ്പടക്കത്തിനു തീ കൊടുത്തു. അതോടു കൂടി സകല കണ്ട്രോളും പോയ ആന ,  ബര്‍ദുബായില്‍ “ഫാല്‍കണ്‍” സിഗ്നല്‍ തുറന്ന പോലെ തന്റെ പിറകു വശം തുറക്കുകയും കാര്യം സാധിക്കുകയും ചെയ്ത്തു. ഉള്ളതു പറയണമല്ലൊ , ഇത്രയും ആനപ്പിണ്ടം ഒരുമിചു , ഇതിനു മുന്‍പു ഞാന്‍ കന്ണ്ടീട്ടില്ലയിരുന്നു.!
“ അപ്പോ ഇതു വയര്‍ ക്ലീന്‍ ചെയ്യാനും ഉപയോഗിക്കാം ...ല്ലേ? “  എന്നായിരുന്നു രാമന്‍ കുട്ടിയുടെ ചോദ്യം,,,ആനയോട് !
ഒന്നും മിണ്ടാതെ ആന തന്റെ അടുത്ത പറയെടുക്കല്‍ സ്റ്റോപ്പിലേക്കു നീങ്ങി....അതൊരു പാവം മിണ്ടാപ്രാണി ആണല്ലൊ ?!!

Thursday, November 12, 2009

ത്രിക്കുര്‍ സ്റ്റേഡിയം !!

കാക്കയ്ക്കും തന്‍ കുഞ്ഞ്  പൊങ്കുഞ്ഞ് എന്നു പറയും പൊലെ നാട്ടിലെ കുട്ടിപുലികളായ ഞങള്‍ക്കു വലിയ ഒരു സംഭവമായിരുന്നു “ എരുമ പറമ്പ് ഇന്റെര്‍നാഷനല്‍ സ്റ്റേഡിയം” . നാട്ടിലെ എല്ലാ പ്രായക്കാര്‍ക്കും ഈ പറമ്പുമായി ചില ഓര്‍മകള്‍ കാണും.
ഞങള്‍ക്ക് ഈ പറമ്പ്  കലൂര്‍ സ്റ്റെഡിയം പൊലെയായിരുന്നു ഈ ഒരേക്കര്‍ സ്തലം.പരമ്പിന്റെ ഒത്ത നടുക്കയിരുന്നു ക്രിക്കറ്റ് പിച്ച്. പക്ഷെ കഷ്ടകാലതിനു അതെ നടുവിലൂടെ തന്നെ ഒരു ചെറിയ റോഡും ഉണ്ടായിരുന്നു.കളി മൂത്തിരിക്കുന്ന സമയത്തയിരിക്കും വല്ലവനും ആ വഴി , സൈക്കിളൊ ഒട്ടോറിക്ഷയൊ കൊണ്ടു വരുന്നതു..എന്തു ചെയ്യാന്‍/?കളി നിര്‍ത്തി കൊടുക്ക്കെണ്ടി വരും . അപ്പൊള്‍ എല്ലാവരും കൂടി വഴിയെ പൊകുന്നവനെ നൊക്കി “ ആരുടെ എവിടെക്കണാവൊ ഡേഷു പോകുന്നതു ? “ എന്നു ആലൊചിചു അവരെ വിഷ് ചെയ്യറുണ്ട് .
ഈ പറമ്പ് 4 ചുറ്റിലും നിന്നും വേലിയുല്ലതാണു.ഞങളുടെ ഇമ്പൊര്‍ടന്റ്  ബൊണ്ടറികള്‍ ..പക്ഷെ ഇതില്‍ ഒരു ഭാഗത്തെ ബൌണ്ടറി ചെറുതായി വരുന്ന പൊലെ ഒരു ഫീലിങ്..പലര്‍ക്കും.ആദ്യം ഞങള്‍ വിചാരിചതു ബാറ്റിങ് ഇമ്പ്രൂവ് ചെയ്യുന്നതണെന്നണ് . പിന്നെയണു സങതി പിടി കിട്ടിയത്. ആ വീട്റ്റിലെ ചുള്ളന്‍ ഇടക്കു വേലി കേറ്റി കളിക്കുന്നതാണെന്ന് .ഊടന്‍ തന്നെ ഈ ഹോട്ട് നൂസ് നട്ടിലെ പ്രധാന വാര്‍ത്താപ്രക്ഷെപണ കേന്ദ്രങളായ ചിലരെ അറിയിക്കുകയും , ഇതിനെ തുടര്‍ന്നു വീട്ടുകാരനു ചൊദ്യങള്‍ നേരിടെണ്ടി വരികയും ചെയ്തു.എന്തായലും  ഇതില്‍ പുള്ളീ ഇത്തിരി പേടിക്കുകയും റീവാലുവേഷനു ശെഷം വേലി വീണ്ടും തിരിചു പോവുകയും ചെയ്തു...അങനെ ബൌണ്ടറികള്‍ വീണ്ടൂം എനിക്ക് മരീചികയായി മാറി.
കളിക്കിടയിലെ മറ്റൊരു രംങമാണു വൈകീട്ടു ബസ് ഇറങി വരുന്ന പെണ്കുട്ടികളുടെ വരവ് .ഞങളുറ്റെ സ്റ്റേഡിയം ക്രോസ് ചെയ്തു പോകെണ്ട ഈ കുട്ടികളിലാണു ഞങള്‍ പലരുടെയും പ്രതീക്ഷകള്‍ .റ്റ്വന്റി-റ്റ്വന്റി കളിക്കിടയില്‍ ആവെശം കൊള്ളിക്കുന്ന ചിയര്‍ ഗെള്‍സിനെ പോലെയായിരുന്നു ഈ പൊക്കു കാണുമ്പൊള്‍ ഞങള്‍ക്കും ഫീല്‍ ചെയ്തിരുന്നത്.ആ സമയതു ഗ്രൌണ്ടില്‍ ഒരു പ്രത്യേക തരം ശന്തതയും സന്തോഷവും കളിയാടും....എന്താണാവോ ? അവര്‍ നടന്നു പൊയി തീരും വരെ നല്ല വാക്കുകളും ചര്‍ചകളും മാത്രമേ എല്ലാരും ഉപയോഗിക്കറുള്ളു , ചെയ്യറുള്ളൂ!
 നേരത്തേ തന്നെയുള്ള അഡ്ജസ്റ്റ്മെന്റ് പ്രകാരം , ഒരോ പെണ്കുട്ടിയും പോകുമ്പൊള്‍, ഞങള്‍ കളിക്കുന്നവരിലെ ഒരൊരുത്തരുടെയും പെര് എടുത്തു വിളിച്ച് , പരസ്പരം പുകഴ്ത്താന്‍ വളരേ ശ്രധിച്ചിരുന്നു.ചുമ്മാ‍ാ ! ഇനി നമ്മളായിട്ടു ട്രൈ ചെയ്തില്ലെന്നു വരരുതല്ലൊ ! ഹൊവവര്‍ , ദൈവം സഹായിചു ഒരു പെണ്‍കുട്ടി പോലും നമ്മളെ ശ്രധിക്കാറില്ല.
 പക്ഷെ ഒരാള്‍ മാത്രം അപ്പൊളും ബാറ്റിങില്‍ മത്രം ശ്രധിചു കളിക്കുന്നുണ്ടായിരിക്കും..ഞാന്‍ തന്നെ...സത്യം !

എന്നാല്‍ വൈകീട്ട്  ഒരു 7 മണിക്കു ശെഷം , നമ്മുടെ സ്ടേഡിയത്തിന്റെ  സ്കോപ്പ് മാറും.സീനിയര്‍ ചെട്ടന്മാര്‍ പൈന്റു കുപ്പികളുമായി എത്തും.ഗ്രൌന്ണ്ടിന്റെ ഒരു മൂലക്കു വലിയ കുറെ വലിയ ഇരുമ്പ് പൈപ്പുകള്‍ ഇട്ടിട്ടുണ്ട്. ആര്‍ക്കൊ എവിടെയൊ കണക്ഷന്‍ കൊടുക്കനെന്നും പരഞ്ഞ് പഞായത്തു വകയാണിത്. ഈ പൈപ്പുകള്‍ ഇന്നും നാട്ടുകാര്‍ക്ക് ഒരു പിടികിട്ടാത്ത പ്രതിഭാസമായി ,  മലമ്പുഴയിലെ യക്ഷി പ്രതിമ പൊലെ ഇന്നും അവിടെ കിടക്കുന്നു. അപ്പോള്‍ ഈ ചെട്ടന്മര്‍ ഈ പൈപ്പുകളില്‍ ഇരുന്നു കുപ്പികള്‍ കാലിയാക്കുകയും , തുടര്‍ന്നു ഇതേ പൈപ്പുകളെ തന്നെ വെല്ലുവിളിചും , തെറികള്‍ പറഞ്ഞു ഭീഷണിപ്പെടുത്തിയും ഗ്രൌണ്ടിനെ വീണ്ടും സജീവമാക്കും.

കാലം മാറിയപ്പോള്‍ , നാട്ടിലും അതിന്റെ ആ‍ാഫ്റ്ററെഫക്റ്റ്സ് ഉണ്ടായീ. - തൊഴില്‍രഹിതരുടെ എണ്ണം കുറഞ്ഞു,ബൈക്കുകളുടെ എണ്ണം കൂടി,  പ്രൈവറ്റ് ബസുകളില്‍ മുന്‍ഭാഗത്തെ തിരക്കു കുറഞ്ഞു, ഗ്രൌണ്ടിലെ ക്രിക്കറ്റ് കളി കുറഞ്ഞു, അതിലെ പോയിരുന്ന പെണ്‍കുട്ടികള്‍ വളര്‍ന്നു വലുതായീ കല്യാണവും കഴിഞ്ഞു ഒക്കത്ത് കൊചുങളുമായി പോകാന്‍ തുടങി , ഗ്രൌണ്ടില്‍ പൈപ്പില്‍ ഇരിന്നുള്ള കള്ളു കുടി നിന്നു..എരുമ പറമ്പ്ഗ്രൌണ്ടിലും നാട്ടിലും ശാന്തത പരന്നു... തെറ്റിധരിക്കരുതു ..പ്ലീസ്..എല്ലാരും മധ്യപാനം  ഒല്ലൂര്‍ , ആമ്പല്ലൂര്‍ ഭാഗങളിലുള്ള ബാറുകളിലെക്കു മാറ്റി...അല്ല പിന്നെ !!!

ഞാന്‍ ദെ വരണൂ....!!

നട്ടിലെ മറ്റൊരു പ്രമണിയാണ് മി. രാമന്‍ കുട്ടി. നാലര അടി പൊക്കം , ഉത്രം നക്ഷതം .തെങു കയറ്റം,മരം മുറിചു തഴെയിടല്‍ എന്നിവയാണ് ചുള്ളന്റെ തൊഴില്‍.പക്ഷെ ഇതൊക്കെ വെറും നെരമ്പൊക്കും , ഞാന്‍ ഇതിലും ഒക്കെ വലിയ ഒരു സാംഭവം ആണെന്നണ് ഗെഡി പറയാറ് . തലക്കകത്ത് കുറച്ചു ചില്ലറ പൈസ കുറവാണ് എന്നതിലൊന്നും ഒരു അഹങ്കാരവും ഇല്ല്യത്ത രമന്‍ കുട്ടി.ഈയിടെയായി തനിക്കു  മമ്മൂട്ടിയുടെ  ഒരു വിദൂഎച്ചായ ഉണ്ടെന്നാണു ആളുടെ അവകാശവാദം.ഇക്കര്യത്തില്‍ ഞങളും കുറച്ചു അദ്ദെഹത്തെ പ്രൊത്സാഹിപ്പിച്ചു എന്ന്ത് സത്യം തന്നെ.
താന്‍ നട്ടില്‍ ഇല്ലെങ്കില്‍ , എല്ലാ തെങുകളും വിവരമരിയും എന്നാണ് അങ്ങെര് പറയണത് . ആളൊരു പരൊപകാരിയണെന്നതില്‍ സംശയമില്ല്യ. “ രാമന്‍ കുട്ട്യെ, ഒന്നു വീട്ടിലെക്കു വാട്ടാ...2 മാസായീ തെങു കെറിയിട്ട് “ എന്ന് പറഞാല്‍ , ചുള്ളന്‍ ഒന്നു ആലൊചിക്കും..എന്ന്ട്ട് “ ആ നൊക്കട്ടെ , ബിസിയാ, ടൈം കിട്റ്റിയ വരാം “ എന്നണു പറയുക. ത്രിക്കുര്‍ അംബലവുമായീ ചുള്ളന് വല്യ സെന്റിമെന്‍സ് ആണു ഉള്ളത്. “ ഞനും ത്രിക്ക്ക്കുരപ്പനും തമ്മിലുള്ള് ബന്ധം നിങള്‍ക്കൊന്നും അറിയില്ല്യ “ , “ എല്ലാതിനും ഈ രാമന്‍ കുട്ടി തന്നെ വെണം” എന്നിങനെ ഉള്ള ഡയലൊഗുകള്‍ ഗെഡി ഇടക്ക്ക്കു പറയാറുണ്ട്.
പക്ഷെ ആളുദെ അപകടകരമായ ഒരു സ്വഭാവം ഉള്ളത് , ഇപ്പൊ പറഞ്ഞ കര്യവുമായി ഒരു ബന്ധ്വുമില്ലത്ത കാര്യമാവും പറയുന്നതും , ചെയ്യുന്നതും. എന്താ ചെയ്യാ ? ആള്‍ക്കു മമൂട്ടിയുടെ സ്വഭാവമല്ലെ?! ..അങനെ ഉള്ള ഈ ചുള്ളന്‍ ഒരിക്കല്‍ വീട്ടില്‍ തെങു കയറാന്‍ വന്നു . “ രാമുട്ടെട്ടാ , അതെയ് 2 കരിക്കും ഇട്ടൊട്ടാ “ എന്നു ഒരു അപെക്ഷ അമ്മയറിയതെ  പാസ് ചെയ്തിട്ട് ഞന്‍ രാവിലെ ഉണ്ടാക്കിയതില്‍ പെന്റിങ് വന്ന ദൊശ തീര്‍ക്കാന്‍ പൊയീ .ഈ സമയം നമ്മുടെ ഗെഡി അങനെ തെങില്‍ കയറി, കുറചു  കഴിഞപ്പൊള്‍ പതിവില്‍ കൂടുതല്‍ തെങാ വീഴുന്ന ശബ്ധം കേട്ടു . ഓടി ചെന്ന് നൊക്കുമ്പൊള്‍ ആകെയുള്ള 3 തെങും ഒരൊറ്റ തെങ പൊലും ഇല്ല്യതെ , “ ഇതെന്നൊടു വേണ്ടായിരുന്നു “ എന്ന റൊളില്‍ നില്‍ക്കുന്നു. “ എന്തു പണിയാടൊ ഈ കാണിച്ചേ ? “  എന്നു ചൊദിച്ച അച്ചനൊട് “ അതെയ് , അടുത്ത മാസം ഞാന്‍ ചിലപ്പൊ ബിസിയാവും...അതു കൊണ്ടാ ഇങനെ !...ഹും...ഞാനാരാ മൊന്‍ ! “ എന്നും പറഞു ചുള്ളന്‍ സ്കൂട്ടായീ...!!! അച്ചാനും അമ്മയും എന്തു പറയാന്‍ എന്നറിയതെ മുഖത്തൊടു മുഖം നൊക്കി നിന്നിട്ട്. 2 വഴിക്കു പൊയീ. ഞാന്‍ ദൊശയെ ലക്ഷ്യമാക്കി വീണ്ടും നടന്നു. അല്ലതെന്ത് ചെയ്യന്‍ ?!!

പിന്നീടൊരിക്കല്‍ എന്റെ കൂട്ടുകരന്റെ വീട്ടില്‍ ആളെ പണിക്കു വിളിചു...മരം മുറിക്കാന്‍ . ആളു ഒറ്റക്കാണു പരിപാടി.മുറിചു മുറിചു പകുതിയായപ്പൊള്‍ നമ്മുടെ ചുള്ളനു ചായ കുടിക്കനുള്ള ഒരു ടെമ്പ്ടേഷന്‍ ഉണ്ടായീ.രാമന്‍ കുട്ടി ഉടനടി മരതില്‍ നിന്നും താഴെ ഇരങി , “ ഇനി ചായ കുദിക്കതെ കൊന്‍സണ്ട്രഷന്‍ കിട്ടില്ല്യാ!! .. ഞാന്‍ ദേ  വരണു ” എന്നും പറഞ്ഞ് ഒറ്റ മുങ്ങല്‍ ആയിരുന്നു.
ഗെഡി ചയ കുടിയെല്ലാം കഴിഞു തിരിചു വന്നപ്പൊള്‍ മരത്തിന്റെ തഴെ ആളുകള്‍ കൂടി നില്‍ക്കണു.സംഭവം എന്താണെന്നു വച്ചാല്‍, രാമന്‍ കുട്ടിക്കു വെണ്ടി വൈറ്റ് ചെയ്ത് ബൊറടിച്ച് മരം സ്വയം വീഴുകയായിരുന്നു. വീട്ടുകരുടെ ഭാഗ്യത്തിനു പുരപ്പുറത്തൊട്ടു വീണില്ല , രാമന്‍ കുട്ടിയുടെയും ! പക്ഷെ, “ മരം ഒരു മതിരി മറ്റേ പരിപടി കാണിചു “ എന്നയിരുന്നു ഗെഡിയുദെ എക്സ്പ്ലാനേഷന്‍ .,,അടിപൊളി ! അവിടേയും ആളുടെ തലയില്‍ കുറവുള്ള ചില്ലറ പൈസകള്‍ ആയിരുന്നു വര്‍ക്ക് ചെയ്തത് .

എന്തായലും , ഈ സംഭവത്തിനു ശെഷം , ചുള്ളന്‍ നാട്ടിലെ എല്ലാ മരങളുമായും ഉടക്കുകയും , “ഇനി സ്വന്തം നട്ടില്‍ മരം മുറിക്കില്ല്യ “ എന്ന സ്റ്റാന്റില്‍ എന്തുകയും ചെയ്തു !

Wednesday, November 11, 2009

കല്യാണം കാന്‍സല്ല്ഡ് !!

കല്ല്യണ പ്രയവും കഴിഞു അംബലനടയും ബുസ്റ്റൊപ്പും വരെ നിറഞു നില്‍ക്കുന്ന കുറെ ചെറുപ്പക്കരുള്ള നാടാണു ത്രിക്കൂര്‍. എന്തു ചെയ്യാന്‍ , എല്ലവര്‍ക്കും എല്ലാവരെയും പറ്റിക്കാന്‍ പറ്റില്ല്യലൊ !..അതു കൊണ്ടു തന്നെ ഞങടെ നട്ടില്‍ ചില ചുള്ളന്മാര്‍ക്കു മാത്രം പെണ്ണു കിട്ടിയില്ല്യ. ആ ലീസ്റ്റില്‍ റാങ്കിങില്‍ ഒന്നാമതായി നില്‍ക്കുന്ന പുലിയാണു ‘സുന്ദരന്‍.; .
ഇപ്പൊള്‍ കല്യാണ  ആരെങ്കിലും പറഞാല്‍ , ചുള്ളന്‍ വയലന്റാകും ! തന്റെ സുഹ്രുതുക്കള്‍ തന്നെ തനിക്കിട്ട് പണിയുനു എന്നാണു ആളുടെ  പരാതി !തന്റെ ഒപ്പം വെള്ളമടിയും ചീട്ട് കളിയുമായി നടന്നവന്മാര്‍ എല്‍.പി. സ്കൂളിലെക്കു സ്വന്തം പിള്ളരെ വിടാന്‍ തുടങിയ രംങങള്‍ ഒരു ഞെട്ടലൂടെയണു സുന്ദരന്‍ കണ്ടു നിന്നത്! അതിലെ ഒരു പയ്യന്‍ ഒരിക്കല്‍ സുന്ദരനൊടു “ ഇങനെ ഒക്കെ നടന്നാല്‍ മതിയൊ മാമാ ?” എന്നു ചൊദിച്ചതില്‍ തകറ്ന്നു പൂവുകയും , അന്നു രത്രി പതിവു കഞ്ഞി ഉപെക്ഷിചു , പകരം  പൊറൊട്ടയും ഇറചിക്കറിയും കഴിചു ! കള്ളിന്റെ അളവു കുറചു കൂട്ടി ...
അങനെയുള്ള നമ്മുടെ സുന്ദരന്‍ ഒരു ദിവസം രാവിലെ തന്നെ നട്ടിലെ പ്രധാന സൂപ്പര്‍മര്‍കെറ്റായ ‘ഗണെശ’യില്‍ എത്തി.കുറെ പലഹാരങള്‍ ഒറ്ഡെര്‍ ചെയ്തു.ചുള്ളനു ഒരു കല്യണ ആലൊചന വന്നത്രെ ! ‘പ്രിയ’ എന്നാണു പെണ്‍കിടവിന്റെ പെര്...പെണ്‍പെണ്ണു വീട്ടുകാ‍ര്‍ വരുന്നു. അവരെ തീറ്റിക്കനണു ഈ രവിലെ തന്നെയുള്ള ഷൊപ്പിങിന്റെ രഹസ്യം . ചുള്ളന്‍ അവിടെ നിന്ന് ഒരു പാവം പയ്യനൊടു “ എടാ ഞന്‍ കല്യാണം കഴിക്കാന്‍  പൂവാടാ ... ഹും...എന്നൊടാ  നിന്റെയൊക്കെ കളി ! “ എന്നു പരഞു വിരട്ടി . പയ്യന്‍ ഉടനെ തന്നെ ഇതു നട്ടില്‍ സുന്ദരന്റെ നല്ലവരായ കൂട്ടുകാര്‍ക്കു മെസ്സെജ് കൊടുക്കുകയും , തുടര്‍ന്നു എലലാരും ചെര്‍ന്നു “ ഇതു നടന്നതു തന്നെ ! “ എന്നു ആശംസിക്കുകയും ചെയ്തു ! പക്ഷെ എല്ലരെയും ഞെട്ടിചു കൊണ്ടു പെണ്ണു വീട്ടുകര്‍ക്കു നമ്മുടെ ഗെഡിയെ ബൊധിക്കുകയും , “ വെഗം നടത്താം “ എന്നു കമന്റു പരഞ്ഞു തിരിചു പൊവുകയും ചെയ്തു .എന്തൊ , അന്നു രാത്രി സുന്ദരന്‍ മദ്യപിച്ചില്ലാ...സത്യം !നെരം പുലര്‍ന്നു.രാവിലെ തന്നെ മൊബിലില്‍ 3 മിസ്കൊളുകള്‍. ചുള്ളന്‍ റ്റെന്‍ഷനിലായീ...പക്ഷെ തിരിചു ആ നംബെരില്‍ വിളിച്ചപ്പൊള്‍ സുന്ദരന്‍ സെരിക്കും ഞെട്ടിപ്പൊയീ. ‘പ്രിയ’ ആയിരുന്നു.എന്ത്, എങനെ തുടദങണം എന്നരിയാതെ ഗെഡി ഫൊണ്‍കട്ട് ചെയ്തു, പിന്നീടു കിതചു..!എന്തിനായിരിക്കും അവള്‍ വിളിചതു എന്നൊര്‍തു വീണ്ടും ടെന്‍ഷനായീ..“ എന്നെ ഇന്നു തന്നെ കെട്ടിക്കൊണ്ട് പൊകൂ ചെട്ടാ”  എന്നു പരയനാകുമൊ അവള്‍ വിളിചത്? ശൊ...ഇന്നു ഞയറഴ്ചയായിട്ടു എങനെയാ ? എന്നാലൊചിച്ചു കൊണ്ടു , പിന്നെ ധൈര്യം സംഭരിചു വീണ്ടും വിളിചു....
“ ചെട്ടന്‍ എന്നെ രക്ഷിക്കണം , ഞങളെ സഹായിക്കണം “ എന്നീ രണ്ടു കര്യങള്‍ മത്രമെ സുന്ദരനു പ്രിയ പരഞതില്‍ മനസ്സിലയുള്ളു..അവള്‍ എതൊ ഒരു തെങു കയറ്റക്കരനുമായി പ്രെമത്തില്‍ ആണത്രെ !..സൂര്യ ടീവിയില്‍വൈകീട്ടുള്ള സിനിമക്കു ശെഷം ഒളിചൊടാനണു പ്ലാന്‍ .സുന്ദരന്‍ ചെട്ടനൊടുള്ള ഇഷ്ടം കൊണ്ടാണു വിളിചു പരഞതത്രെ !!! അങനെ നാട്ടുകാരുടെ കാല്‍കുലഷന്‍ ശെരിയാവുകയും , സുന്ദരന്റെതു വീണ്ടും തെറ്റുകയും ചെയ്തു!. “ അവള്‍ക്കു നിന്നെ കെട്ടാനുള്ള ഭാഗ്യം ഇല്ലെടാ ഗെഡ്യ “ എന്ന്യ് പരഞു കള്ളിന്റെ പുറത്ത്ത്കൂട്ടുകര്‍ സമാധനിപ്പിചു !

പിന്നീടൊരിക്കല്‍ ഒരു കല്യാണ ടീം സുന്ദരനെ പറ്റി അന്വെഷിക്കനായി നാട്ടില്‍ വന്നു.സുന്ദരന്റെ കഷ്ടകാലതിനു ചുള്ളന്‍ പതിവു പൊലെ എതൊ പെണ്‍കുട്ടിയെ പറ്റി ഗവെഷണം നടത്താന്‍ പൊയതായിരുന്നു. അന്വെഷണതിനു എത്തിയവരാകട്ടേ , ചെന്നു പെട്ടതു സുന്ദരന്റെ ഒരു “ നല്ല “ കൂട്ടുകാരന്റെ അടുത്തും.!
“ അവന്‍ മിക്കവറും ചുടലയില്‍ ഇരുന്ന്ശീട്ടു കളിക്കുന്നുണ്ടാകും, അല്ലെങ്കില്‍ ഷാപ്പില്‍ കാണും “ എന്ന ആകര്‍ഷകമായ കമന്റ് ഇട്ട ശെഷം  നല്ല കൂട്ടുകരന്‍  അവിടെ നിന്നും സ്കൂട്ടായീ...ബസ്സില്‍  അന്വെഷിക്കന്‍    വന്നവര്‍ തിരിചു  ടാക്സി വിളിചാണത്രെ പൊയതു!
അതൊടെ സുന്ദര്ന്‍ തന്റെ  “ പെണ്ണാന്വെഷണ പരീക്ക്ഷണങള്‍ “ നിര്‍ത്തിയതയി പ്രഖ്യാപിക്കുകയും , “ എന്റെ പട്ടിക്കു വെണം കല്യണം !” എന്ന തിരുമാനതില്‍ എത്തുകയും ചെയ്തുവത്രെ !!!
( ഇന്നും ,  വാജ്പെയിയെ പൊലെ , അബ്ദുല്‍ കലാമിനെ പൊലെ , സല്‍മന്‍ ഖനെ പൊലെ സുന്ദരന്‍ ത്രിക്കുരില്‍ പെണ്ണു കെട്ടാതെ ( കിട്ടാതെ!) ജീവിക്കുന്നു !)